തിരുവനന്തപുരം:രണ്ടാഴ്‌ച മുൻപ് മദ്യപാനിയായ ഭർത്താവിന്റെ ആക്രമണത്തിൽ യുവതിയുടെ ശ്വാസകോശത്തിൽ തറച്ച അരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സങ്കീർണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.ആക്രമണത്തിനിരയായ മടത്തറ മേലേമുക്ക് സുലഭ (27) സുഖം പ്രാപിച്ച് ഇന്നലെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി.
ജനുവരി 11 ന് സന്ധ്യക്ക് സുലഭ ക്ഷേത്രത്തിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു ഭർത്താവിന്റെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ സുലഭയെ അബോധാവസ്ഥയിൽ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. എന്ത് ആയുധംകൊണ്ടാണ് കുത്തിയതെന്ന് അപ്പോൾ വ്യക്തമായിരുന്നില്ല. പിടി ഊരിപ്പോയിരുന്നു. സി.ടി സ്‌കാൻ, എക്സ്‌റേ പരിശോധനയിൽ അരമാണ് തറച്ചതെന്ന് വ്യക്തമായി. ഹൃദയത്തിന്റെ വശത്ത് കൂടി ശ്വാസകോശം തുളച്ച് രക്ത ധമനികളെ മുറിച്ച് ഒടിഞ്ഞിരിക്കുകയായിരുന്നു അരം. അരം നീക്കം ചെയ്ത ശേഷം രക്തക്കുഴലുകൾ തുന്നിച്ചേർത്തതോടെയാണ് രക്തസ്രാവം നിയന്ത്രണ വിധേയമായത്. കാർഡിയോളജി വിഭാഗം മേധാവി ഡോ.റഷീദ് ,ഡോ അരവിന്ദ് അനസ്തേഷ്യാ വിഭാഗത്തിലെ ഡോ.ഉഷ, ഡോ ഷീല വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
ഇന്നലെയാണ് സംഭവം പുറത്തറിഞ്ഞത്.
നന്നാക്കാൻ സൂര്യ പലവട്ടം ശ്രമിച്ചിട്ടും നടന്നില്ല; ആറ്റിങ്ങൽ കൊലപാതകം നടന്നത് ഇങ്ങനെ:
അമേയക്കും അമ്മയ്ക്കും ഇനി സുമനസുകൾ മാത്രം
ഹോം സ്റ്റേയുടെ മറവിൽ കേരളത്തിൽ നടക്കുന്നതെന്ത് ? സ്പെഷ്യൽ സ്റ്റോറി