മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോട്ടയത്തെ കാരിത്താസ് ആശുപത്രിയിലേക്ക് രോഗിയേയും കൊണ്ടു പോയ മൊബൈൽ ആംബുലൻസിന് തീപിടിച്ച് രോഗിയും, സഹയാത്രികനും മരിച്ചു. ആംബുലന്‍സ് ഡ്രൈവറും മെയില്‍ നഴ്‌സും പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ വൈകിട്ട് ഏഴിന് എം.സി. റോഡില്‍ മൂവാറ്റുപുഴയ്‌ക്കടുത്ത് സാറ്റലൈറ്റ് ജങ്‌ഷനിലാണ് നാടിനെ നടുക്കിയ ദുരന്തം. കൽപ്പറ്റ ഭാഗത്തെ സ്വകാര്യ മൊബൈൽ ഐ.സി.യു ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത്.
കോട്ടയം ഏറ്റുമാനൂര്‍ കട്ടച്ചിറ വരകുകാലായില്‍ പി.ജെ. ജെയിംസ് (72), മകളും തിരുവനന്തപുരം കേശവദാസപുരം മഞ്ഞാങ്കല്‍ ഷാജിയുടെ ഭാര്യയുമായ അമ്പിളി (45) എന്നിവരാണു വെന്തുമരിച്ചത്. കോട്ടയം മീൻകുന്നം എം.സി റോഡിൽ വെച്ചാണ് അപകടം. ജെയിംസ് 2 ദിവസം മുമ്പ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അഡ്മിറ്റായിരുന്നു.. ഇന്ന് സ്വന്തം നാട്ടിലെ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിയില്‍ ന്യുമോണിയ ബാധിതനായി കഴിഞ്ഞുവന്ന ജയിംസിന്റെ നില ഗുരുതരമായതോടെ വിദഗ്‌ധ ചികിത്സയ്‌ക്കായി കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് ദുരന്തമുണ്ടായത്. കുത്തനെയുള്ള കയറ്റം കയറുന്നതിനിടയില്‍ ആംബുലന്‍സിന് തീപിടിക്കുകയായിരുന്നു. തീ പടര്‍ന്ന വാഹനം തനിയെ മുന്നോട്ട് ഓടി റോഡുവക്കിലെ മതിലില്‍ ഇടിച്ച് പൂര്‍ണമായും കത്തി നശിച്ചു. ആംബുലന്‍സിനുള്ളില്‍ കുരുങ്ങിപ്പോയ ജെയിംസും അമ്പിളിയും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ആംബുലന്‍സിന് സമീപത്തേക്ക് അടുക്കാന്‍ പോലുമായില്ല. അഗ്നിശമനസേന എത്തിയപ്പോഴേക്കും വാഹനം പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു.
എല്‍ഡിഎഫ് അധ്യക്ഷപദവിയില്‍ നിന്ന് വിഎസ് പുറത്ത്; പകരം പിണറായി വിജയന്‍
ഡ്യൂട്ടി കഴിഞ്ഞെന്ന കാരണം പറഞ്ഞു നേഴ്സ് പോയി; നവജാത ശിശു ലേബര്‍റൂമിലെ ബക്കറ്റില്‍ വീണു മരിച്ചു
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: