ഹൂസ്റ്റന്‍: കോപ്പ അമേരിക്കയില്‍ അമേരിക്കയെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തകര്‍ത്തു വിട്ട് അര്‍ജന്റീന ഫൈനലില്‍. മെസ്സിയുടെ റെക്കോര്‍ഡ് ഗോള്‍ നേട്ടത്തോടെയാണ് അര്‍ജന്റീന മുന്നേറിയത്. 3 ാം മിനിറ്റില്‍ ഫ്രീക്വിക്കിലൂടെ മെസ്സി രണ്ടാം ഗോള്‍ നേടി. മൂന്നും നാലും ഗോളുകള്‍ ഗോണ്‍സാലോ ഹിഗ്വയ്‌നാണ് നേടിയത്. ഒന്നാം പകുതിയില്‍ 2-0 ആയിരുന്നു സ്‌കോര്‍ അര്‍ജന്റീനയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍നേടുന്ന താരമെന്ന റെക്കോര്‍ഡാണ് മെസി ഈ മത്സരത്തിലെ ഗോളിലൂടെ നേടിയത്. ഗബ്രിയേല്‍ ബാസ്റ്റിറ്റൂട്ടയുടെ റെക്കോര്‍ഡാണ് കോപ്പയിലെ അന്‍പത്തിയഞ്ചാം ഗോളിലൂടെ മെസി തകര്‍ത്തത്. മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റില്‍ എക്യുവല്‍ ലെവസിയാണ് ആദ്യ ഗോള്‍ നേടിയത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: