അക്രമിയുടെ കൈകളാൽ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് വിട. കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിച്ചു. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ വീട്ടിലെത്തി. നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മന്ത്രി വി.എന്‍.വാസവന്‍ തുടങ്ങിയവരും സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. ആബുലൻസിൽ പട്ടാളമുക്കിലെ വീട്ടിലെത്തിച്ച ഇന്നലെ മുതൽ ഒരുനാടാകെ നൊമ്പരപ്പെടുകയായിരുന്നു. അന്നാട്ടിലെ ഓരോരുത്തരും ബാഷ്പാഞ്ചലിയർപ്പിക്കാനെത്തി. അങ്ങനെയുള്ള വീട്ടിലെത്തിയവരെല്ലാം നിർവികാരരും, നിശ്ചലരുമായി നിന്നു. വിതുമ്പലടക്കി ഡോക്ടർ വന്ദനയെ അവസാനമായി കണ്ടു മടങ്ങി. വന്നവർക്കെല്ലാം തീരാ വേദനയായി ഡോ. വന്ദന. ഒരാറ്റ മകൾ നഷ്ടമായ വേദനയിൽ നിന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ പോലും പലർക്കും വാക്കുകൾ കിട്ടിയില്ല. അവളുള്ളപ്പോൾ ഈ വീടൊരിക്കലും കരഞ്ഞിട്ടില്ലെന്ന് പറഞ്ഞത്, വർത്തമാനത്തിനിടയിൽ ഒരയൽക്കാരനാണ്. കുറെയോർമകളും ഡോ വന്ദന എന്നെഴുതിയ ആ ബോർഡുമാണ് ആ നാടിന് ഇനിയവശേഷിക്കുന്നത്.
ഡോ. വന്ദനയ്ക്ക് നാടിന്റെ കണ്ണീർ പ്രണാമം; വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിച്ചു
RELATED ARTICLES