നേടിയ ആക്രമിച്ച സംഭവത്തിലെ മുഖ്യ പ്രതി പൾസർ സുനി കീഴടങ്ങി. എറണാകുളം എസിജെഎം കോടതിയിലാണ് കീഴടങ്ങിയത്. മജിസ്‌ട്രേറ്റിന്റെ ചേമ്പറിലെത്തിയാണ് കീഴടങ്ങിയത് എന്നാണു സൂചന. കൂട്ടുപ്രതി വിജേഷും പിടിയിലായിട്ടുണ്ട്. തുടർന്ന് പോലീസ് ഇരുവരെയും ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തു എന്നും വാർത്തകളുണ്ട്. അഭിഭാഷകർക്കൊപ്പമാണ് ഇരുവരും കോടതിയിൽ എത്തിയത്. കോടതിയിൽ ജഡ്ജിയുടെ ചേമ്പറിലേക്ക് ഓടിക്കയറുന്നതിനിടെ ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു.
മല്‍പ്പിടുത്തത്തിനൊടുവില്‍ വലിച്ചിഴച്ചാണ് സുനിയെ പോലീസ് ജീപ്പിലേക്ക് മാറ്റിയത്. സി.ജെ.എം കോടതിയുടെ എല്ലാ കവാടങ്ങളും വളഞ്ഞിരുന്നെങ്കിലും കോടതിയുടെ പിന്‍വശത്തു കൂടിയാണ് സുനി കോടതിയിലെത്തിയത്. കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തെത്തിയിരുന്നു. ബലപ്രയോഗത്തിനിടയില്‍ കൂട്ടുപ്രതിയായ വിജേഷ് പോലീസ് നടപടിക്കിടെ പിടിയിലാകാതിരിക്കാന്‍ നിലത്തുവീണ് കിടന്ന് പ്രതിരോധിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കൂടുതല്‍ പോലീസ് എത്തി ബലംപ്രയോഗിച്ച് വിജേഷിനേയും സുനിയേയും ജീപ്പിലേക്ക് പിടിച്ചുകയറ്റി.
ഉച്ചഭക്ഷണത്തിന് കോടതി പിരിഞ്ഞ സമയമായതിനാല്‍ മജിസ്‌ട്രേറ്റ് ചേബറിലായിരുന്നു. കോടതിയിലേക്ക് പോലീസ് കയറുന്നത് അഭിഭാഷകര്‍ ചെറുത്തു. അഭിഭാഷകരെ തട്ടിമാറ്റിയാണ് പള്‍സര്‍ സുനിയെ പോലീസ് വലിച്ചിഴച്ച് കൊണ്ടുപോയത്. ആലുവയിലേക്ക് പ്രതികളെ കൊണ്ടുപോയെന്നാണ് വിവരം. പ്രതിക്കൂട്ടില്‍ കയറിയ നിന്നിടത്തുനിന്നായിരുന്നു സുനിയെ പോലീസ് പിടികൂടിക്കൊണ്ടുപോയത്.
ഒരു കഷ്ണം ഇഞ്ചി മതി, കിഡ്നി രോഗം പമ്പകടക്കും ! അറിയൂ ജിഞ്ചർ മസാജ് എന്ന ഈ അത്ഭുത ചികിത്സ !!
നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ?
ജനനതീയതിയിൽ ഒളിഞ്ഞിരിക്കുന്നു നിങ്ങളുടെ സ്വഭാവ സവിശേഷതകൾ !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: