ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത. സഭയെയും ബിഷപ്പിനെയും ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചനയാണ് ആരോപണം. ആരോപണം തെളിയുന്നത് വരെ മാധ്യമവിചാരണയില്‍ മിതത്വം വേണം. കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും രൂപത ആരോപിച്ചു.
അതിനിടെ ജലന്ധർ ബിഷപ്പിനെതിരായ പീഡന പരാതിയിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തോട് സഹകരിക്കരുതെന്ന് സിഎംസി സിസ്റ്റേഴ്സിന് നിർദേശം ലഭിച്ചു.സിഎംസി സുപ്പീരിയർ ജനറൽ സഭയിലെ കന്യാസ്ത്രീകൾക്കായാണ് സർക്കുലർ പുറത്തിറക്കിയത്. പ്രതിഷേധ ധർണകളുമായി സഹകരിക്കരുതെന്നും പ്രതികരണങ്ങൾ പാടില്ലെന്നും നിര്‍ദേശമുണ്ട്. സമരത്തിനു പിന്തുണയേറിയ സാഹചര്യത്തിലാണ് സർക്കുലർ.
ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ ആരോപണം ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത; മാധ്യമ വിചാരണയിൽ മിതത്വം വേണം
RELATED ARTICLES