ഫ്രാൻസിൽ ഭീകരാക്രമണം. സൂപ്പര്‍മാര്‍ക്കറ്റിലെത്തിയവരെ തോക്കുധാരികളായ അക്രമികള്‍ ബന്ദിക്കളാക്കി. ഇതേ തുടര്‍ന്ന് സ്ഥലത്ത് ജാഗ്രതാ നിര്‍ദേശം. രാവിലെ പതിനൊന്നോടെ തെക്കന്‍ ഫ്രാന്‍സിലെ ഹെബ് നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയ അക്രമി അവിടെയുണ്ടായിരുന്ന ആളുകളെ ബന്ദിയാക്കുകയായിരുന്നു. അതേസമയം സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
സംഭവത്തിന് അരമണിക്കൂര്‍ മുന്‍പ് തൊട്ടടുത്തുള്ള നഗരത്തില്‍ നാലു പൊലീസുകാര്‍ക്കു നേരെ വെടിവയ്പുണ്ടായി. ഒരു പൊലീസുകാരനു വെടിയേറ്റിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയ അക്രമി തന്നെയാണോ ഇതിനു പിന്നിലെന്നു വ്യക്തമായിട്ടില്ല. കടയ്ക്കുള്ളില്‍ നിന്നു വെടിവയ്പു ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. പൊലീസും സുരക്ഷാ സേനയും എത്തിയിട്ടുണ്ട്.