കൊല്ലം: കൊല്ലം എം.എല്‍.എ. മുകേഷിനെ കാണാനില്ലെന്ന് കാണിച്ച് വ്യാഴാഴ്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്ത സംഭവത്തിൽ അതേ നാണയത്തിൽ തിരിച്ചടിച്ചു മുകേഷ്. കൊല്ലത്തുനിന്ന് പോയത് രാഹുല്‍ ക്ലബ്ബിൽ അംഗത്വമെടുക്കാനാണെന്ന് മുകേഷ് പറഞ്ഞു. നാലുമാസമെങ്കിലും വീട്ടില്‍ പറയാതെ വിദേശത്ത് പോയാലേ അംഗത്വം തരൂ എന്നുപറഞ്ഞ് മടക്കിയയച്ചെന്നും അദ്ദേഹം പരിഹസിച്ചു.
പരാതി തമാശയായേ കാണുന്നുള്ളു. അപ്പോള്‍ ഞാന്‍ പറയുന്ന തമാശ അവരും കേള്‍ക്കേണ്ടിവരും. രാജിവയ്ക്കാനും ഉദ്ദേശിക്കുന്നില്ല. സ്ഥാനാര്‍ഥിയാവാന്‍ യു.ഡി.എഫുകാര്‍ കൂട്ടയടി നടത്തുന്നത് ഒഴിവാക്കാനാണതെന്നും മുകേഷ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തുകയും പരാതി നല്‍കുകയും ചെയ്ത ദിവസം താന്‍ ആനന്ദവല്ലീശ്വരത്തെ എം.എല്‍.എ. ഓഫീസില്‍ ഉണ്ടായിരുന്നു. പാര്‍ട്ടി ഓഫീസില്‍ തിരക്കിയാല്‍ താന്‍ എവിടെയാണെന്നറിയാം. അവിടെ പറഞ്ഞിട്ടേ പോവുകയും വരുകയും ചെയ്യാറുള്ളു. നാലഞ്ച് ദിവസമല്ലേ സ്ഥലത്തില്ലാതിരുന്നുള്ളു. ഒരുകൊല്ലമൊന്നും കാണാതിരുന്നില്ലല്ലോ. ഒരു കലാകാരനുംകൂടിയാണ് താന്‍.
കൈാല്ലം എം.എല്‍.എ. മുകേഷിനെ അപകീര്‍ത്തിപ്പെടുത്താന്‍ കൂട്ടുനിന്ന വെസ്റ്റ് പോലീസ് സബ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ ബോംബ് സ്ഫോടനമുണ്ടായ ദിവസം പോലീസ് കമ്മിഷണറോട് വിവരങ്ങള്‍ തിരക്കിയിരുന്നു. വൈകിട്ട് കൊല്ലത്ത് മുഖ്യമന്ത്രി വന്ന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. തന്നെ കാണാതായെന്ന പരാതി സ്വീകരിച്ച പോലീസിന്റെ നടപടിയുടെ നിയമവശം പാര്‍ട്ടി പരിശോധിക്കും. ജനനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചുവേണം നേതാവാകേണ്ടത്. ഇത്തരം വിവാദങ്ങളുടെ കുറുക്കുവഴി തേടുന്നത് മോശമാണെന്നും യൂത്ത് കോണ്‍ഗ്രസുകാരെപ്പറ്റി മുകേഷ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: