ന്യൂഡല്‍ഹി: എഎപി എം.എല്‍.എയും ജല്‍ബോര്‍ഡ് വൈസ് ചെയര്‍മാനുമായ ദിനേശ് മൊഹാനീയയെ പോലീസ് വാര്‍ത്താസമ്മേളനത്തിനിടെ അറസ്റ്റു ചെയ്തു. ഉച്ചയ്ക്ക് 12.10 ഓടെ എത്തിയ പോലീസ് ബലമായി അറസ്റ്റ് ചെയ്തശേഷം തെരുവിലൂടെ നടത്തിക്കൊണ്ടുപോകുകയായിരുന്നു. ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് അറസ്റ്റ്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സംഭവം നടന്നുവെന്ന പറയുന്ന സമയത്ത് താന്‍ സ്ഥലത്തില്ലായിരുന്നുവെന്നും മൊഹാനീയ പറഞ്ഞു. ഏത് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നലെയാണ് ഇന്നലെ വൃദ്ധനെ അടിച്ചുവെന്ന കേസും ചുമത്തിയത്.
പോലീസ് തന്നെ അറസ്റ്റു ചെയ്ത രീതിയില്‍ മൊഹനീയ ശക്തമായി പ്രതിഷേധിച്ചു. എം.എം ഖാന്‍ കൊലപാതകകേസില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് ബി.ജെ.പി തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്ന് മൊഹാനീയ പറഞ്ഞിതിനു തൊട്ടുപിന്നാലെയാണ് പോലീസ് എത്തി അദ്ദേഹത്തെ അറസ്റ്റുചെയ്ത് വലിച്ചിഴച്ചുകൊണ്ടുപോയത്. കുടിവെള്ള പ്രശ്‌നത്തില്‍ പരാതി നല്‍കാനെത്തിയ സ്ത്രീയോട് മോശമായി പെരുമാറിയതിന് ഐ.പി.സി മുറിവേല്‍പ്പിക്കല്‍ (323), ഭീഷണിപ്പെടുത്തല്‍ (506), സ്ത്രീയോട് അപമര്യാദയായി പെരുമാറല്‍ (509) എന്നീ വകുപ്പുകള്‍ പ്രകാരമാണ് മൊഹാനീയയ്‌ക്കെതിരെ വ്യാഴാഴ്ച പോലീസ് കേസെടുത്തത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: