തൃശൂർ : പാലക്കാട് മെഡിക്കൽ കോളജ് നിയമനത്തിൽ ക്രമക്കേടെന്ന പരാതിയിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ത്വരിതപരിശോധനയ്ക്ക് വിജിലൻസ് കോടതി ഉത്തരവ്. തൃശൂർ വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. മുൻ മന്ത്രി എ.പി. അനിൽകുമാർ ഉൾപ്പെടെ ആറുപേർക്കെതിരെയാണ് ദ്രുതപരിശോധന. സെപ്റ്റംബർ 19ന് മുൻപ് അന്വേഷിച്ച് ആദ്യ റിപ്പോർട്ട് നൽകാനാണ് വിജിലൻസിന്റെ തിരുവനന്തപുരം സെല്ലിന് തൃശൂർ കോടതി നിർദേശം നൽകിയത്. പാലക്കാട് ഗവ.മെഡിക്കൽ കോളജിൽ നൂറിലധികം ജീവനക്കാരുടെ നിയമനം വഴിവിട്ടാണ് നടന്നതെന്നാരോപിച്ചാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. നിയമാനുസൃതമായല്ല ഇവരുടെ നിയമനം നടന്നതെന്നും ചിലയാളുകളുടെ ശുപാർശയ്ക്കും താൽപര്യങ്ങൾക്കുമനുസരിച്ചാണെന്നും പരാതിയിൽ പറയുന്നു.
കോട്ടയത്ത് യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ
മലയാളത്തിലെ യുവഗായകൻ ഈ വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതെന്തിന്?
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: