HomeAround Kerala14 കാരി ഗർഭിണിയായതിന് ജയിലിൽ കഴിയേണ്ടി വന്നത് 98 ദിവസം: ഒടുവിൽ DNA ഫലം വന്നപ്പോൾ...

14 കാരി ഗർഭിണിയായതിന് ജയിലിൽ കഴിയേണ്ടി വന്നത് 98 ദിവസം: ഒടുവിൽ DNA ഫലം വന്നപ്പോൾ നിരപരാധി: കെടുകാര്യസ്ഥതയുടെ ഇരയായി ആദിവാസി യുവാവ്

പതിനാലുകാരി ഗർഭിണിയായതുമായി ബന്ധപ്പെട്ട് നിരപരാധിയായ ആദിവാസി യുവാവിന് പോക്സോ കേസിൽ ജയിലിൽ കഴിയേണ്ടി വന്നത് 98 ദിവസം. ഒടുവിൽ DNA ഫലം പുറത്തു വന്നപ്പോൾ യുവാവ് നിരപരാധിയെന്ന് തെളിഞ്ഞു. ഉപ്പുതറ കണ്ണംപടി ഇന്തിനാൽ ഇ എം വിനീതിനെ (24) ആണ് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു കുറ്റവിമുക്തനാക്കിയത്. മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പോലീസ് യഥാർത്ഥ കുറ്റവാളിയെയും കണ്ടെത്തി.

2019 ഒക്ടോബർ 14നാണ് കേസിനാസ്പദമായ സംഭവം. വയറുവേദനയുമായി ഉപ്പുതറ ഗവ. ആശുപത്രിയിൽ എത്തിയ പതിനാലുകാരി പരിശോധനയിൽ നാലുമാസം ഗർഭിണിയാണെന്ന് തെളിഞ്ഞു. ചോദ്യം ചെയ്യലിൽ തന്നെ പീഡിപ്പിച്ചത് ആരെന്ന് ആദ്യം പെൺകുട്ടി പറഞ്ഞില്ല. എന്നിട്ടും, കൂലിപ്പണിക്ക് പോയ തന്നെ ഉപ്പുതറ പൊലീസ് ബലമായി പിടികൂടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് വിനീത് പറയുന്നു. വിനീതല്ല ഉത്തരവാദിയെന്ന് പെൺകുട്ടിയും അമ്മയും പൊലീസിനോട് പറഞ്ഞു. ഇതോടെ വിനീതിനെ പറഞ്ഞുവിട്ടു.

എന്നാൽ, പീഡിപ്പിച്ചത് വിനീതാണെന്ന് പെൺകുട്ടി മൊഴി നൽകിയെന്നുപറഞ്ഞ് പിന്നീട് യുവാവിനെ അറസ്റ്റ് ചെയ്തു. വിനീത് ആറുതവണ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. ഇതിനിടെ ഡിഎൻഎ ഫലം വന്നു. ഫലത്തിൽ പെൺകുട്ടിയുടെ കുഞ്ഞിന്റെ പിതാവ് വിനീതല്ലെന്ന് തെളിഞ്ഞു. പിന്നാലെ, തന്റെ അർദ്ധസഹോദരനാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴിമാറ്റി. ഇതോടെ അർദ്ധസഹോദരനും ജയിലിലായി. എന്നാൽ,ഡിഎൻഎ പരിശോധനയിൽ, കുഞ്ഞിന്റെ അച്ഛൻ ഇയാളുമല്ലെന്ന് കണ്ടെത്തി. കേസിന്റെ വിസ്താരം തുടങ്ങാത്തതിനാൽ ഇയാൾ ഇപ്പോഴും ജയിലിൽ കഴിയുകയാണ്.നഷ്ടപരിഹാരം കിട്ടുംവരെയും നിയമപോരാട്ടം തുടരുമെന്ന് വിനീത് പറഞ്ഞു.

ഒടുവിൽ നീണ്ട അന്വേഷണത്തിനൊടുവിൽ കണ്ണംപടി സ്വദേശിയായ ശ്രീധരനാണ് പെൺകുട്ടിയുടെ കുഞ്ഞിന്റെ അച്ഛനെന്ന് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തി. ഇതോടെയാണ് വിനീതിനെ കുറ്റവിമുക്തനാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments