ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതില്‍ അരിശം പൂണ്ട 16-കാരൻ സുഹൃത്തിനെ കുത്തിപരിക്കേല്‍പ്പിച്ചു. മഹാരാഷ്ട്രയിലെ ന്യായ്നഗര്‍ സ്വദേശിയായ 16-കാരനാണ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് 19-കാരനായ സുഹൃത്തിനെ കുത്തിയത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ന്യായ്നഗര്‍ മേഖലയിലാണ് സംഭവമുണ്ടായതെന്ന് പോലീസ് പറഞ്ഞു. പ്രതിയും 19-കാരനും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. സുഹൃത്തായ 19-കാരൻ തന്നെ ഒഴിവാക്കുന്നതും പുതിയ സുഹൃത്തുക്കളുമായി കൂടുതല്‍ സമയം ചിലവഴിക്കുന്നതുമാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് പോലീസിൻ്റെ വിശദീകരണം.
താൻ വിളിച്ചിട്ട് എന്താണ് ഫോണെടുക്കാത്തതെന്ന് ചോദിച്ചാണ് 16-കാരൻ ആക്രമിച്ചതെന്നായിരുന്നു 19-കാരന്റെയും മൊഴി. എന്തുകൊണ്ടാണ് പുതിയ സുഹൃത്തുക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതെന്നും പ്രതി ചോദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിപരിക്കേല്‍പ്പിച്ചത്. സംഭവത്തിന് പിന്നാലെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട 16-കാരനെ പോലീസ് പിന്നീട് പിടികൂടി. ശിശുസംരക്ഷണ സമിതിക്ക് മുൻപാകെ ഹാജരാക്കിയ കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.