ഡെറാഡൂണ്‍: തീവ്രവാദികള്‍ എന്ന് സംശയിക്കുന്ന എട്ട് പേര് ഉത്തരാഖണ്ഡിലേക്ക് കടന്നതായി സംശയം. സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ അതീവ ജാഗ്രതാ നിര്‍ദേശം. അതിനെതുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. വാഹന പരിശോധനയും പോലീസ് ശക്തമാക്കി. സംശയിക്കുന്ന സാഹചര്യത്തില്‍ ഒരാളെ ഡെറാഡൂണില്‍ വച്ച് തിങ്കളാഴ്ച രാത്രി കണ്ടതായി ഡിജിപി ബിഎസ് സിദ്ദു പറഞ്ഞു. ഒരാളുടെ വീഡിയോ ക്ലിപ്പിങ്ങും പൊലീസിന് ലഭിച്ചിട്ടുണ്ട്. അത് പരിശോധിച്ച് ഫോട്ടോയും പൊലീസ് പുറത്ത് വിട്ടു. സംശയിക്കുന്നവരെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജിത ശ്രമം നടത്തി വരുന്നു. റിപ്പബ്ലിക് ദിനത്തിൽ രാജത്ത് ഭീകരാക്രമണ സാധ്യത ഇന്റലിജൻസ് വിഭാഗം നേരത്തെ തന്നിരുന്നു. തീവ്രവാദി എന്ന് സംശയിക്കുന്നയാളും അയാളുടെ സഹായികളുമാണ് ദൃശ്യങ്ങളിലുള്ളതെന്ന് ഡി.ജി.പി വ്യക്തമാക്കുന്നു. സംഘത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ വാട്സ്ആപിലൂടെ പോലീസ് പ്രചരിപ്പിക്കുന്നുണ്ട്.
8 തീവ്രവാദികൾ ഉത്തരാഖണ്ഡിലേക്ക് കടന്നതായി സംശയം
RELATED ARTICLES