വൈകല്യങ്ങളുമായി ജനിച്ചുവീഴുന്ന കുട്ടികളെ കൊന്നൊടുക്കാന്‍ ഐഎസിന്റെ ഫത്വ പുറത്തുവന്നതായി ഇറാഖി സംഘടന.38 കുഞ്ഞുങ്ങളെ ഇതനുസരിച്ച് ക്രൂരമായി കൊനനെന്നും സംഘടന പറയുന്നു.ഒരാഴ്ച മുതല്‍ മൂന്നുമാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളെയാണ് കൊലപ്പെടുത്തിയതെന്ന് മൊസുള്‍ ഐ എന്ന സംഘടന പറയുന്നു.
വിഷം കുത്തിവച്ചോ ശ്വാസം മുട്ടിച്ചോ ആണ് കുരുന്നുകളെ ഇല്ലാതാക്കുന്നത്. സിറിയയിലും മൊസൂളിലുമായി ഇത്തരം ക്രൂര കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്.ചികിത്സയിലൂടെ ഭേദപ്പെടുത്താനാവാത്ത രോഗങ്ങളുള്ള അംഗങ്ങളേയും പൈശാചികമായി തീവ്രവാദികള്‍ കൊല്ലുന്നുവെന്ന് ബ്ലോഗില്‍ സംഘടന അംഗങ്ങള്‍ ആരോപിക്കുന്നു.
ഐ.എസ്സിന്റെ പ്രധാനനേതാക്കളിലൊരാളായ അബു സയ്യദ് അല്ജസ്രാവിയാണ് ഫത്വ പുറപ്പെടുവിച്ചിട്ടുള്ളത്. സിറിയയിലും മൊസൂളിലും ഇത്തരം കൊലപാതകങ്ങള്‍ നടന്നതായി മൊസൂള്‍ ഐ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.ന്യൂനതകളുമായിപ്പിറന്ന 38 കുഞ്ഞുങ്ങളെ ഭീകരര്‍ ഇതിനകം കൊന്നൊടുക്കിയതായി സംഘടന സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ഫെയ്സ്ബുക്കില്‍ ഐ.എസ്. നടപടിക്കെതിരെ രോഷം അലയടിക്കുകയാണ്.
രാജ്യത്തിന് ഭാരമാണെന്ന നിലയിലാണ് ഇത്തരം കുട്ടികളെ കൊല്ലുന്നതെന്നും ഇത് നാസിസത്തെ ഓര്‍മ്മപ്പെടുത്തുന്നുവെന്നും ഇവര്‍ പറയുന്നു,ഐഎസിന്റെ നിരവധി ക്രൂരതകളില്‍ ഒന്നാണിത് ലോക ജനതയെ തന്നെ ഞെട്ടിപ്പിക്കുന്ന വാർത്തയായി ഇതു മാറിയിരിക്കുകയാണ് .