ലക്‌നോ: ഉത്തര്‍പ്രദേശില്‍ ബറേലിയിലൂടെ കടന്നുപോകുന്ന ദേശീയപാത 24 ൽ, സ്‌കൂളിലേക്ക് പോവുകയായിരുന്ന പത്തൊമ്പതുകാരിയായ അധ്യാപികയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ സംഘം ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ബറേലി സോണ്‍ ഐ.ജി. വിജയ് സിങ് അറിയിച്ചു.
ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയെയും മകളെയും കൂട്ടബലാത്സംഗം ചെയ്തത് ദേശീയതലത്തില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും ഒരു ബലാൽസംഗ വാർത്ത പുറത്തുവരുന്നത്. ബുലന്ദ്ശഹറില്‍ നടന്ന സംഭവത്തിന് സമാനമായ രീതിയിലാണ് അധ്യാപികയും ബലാത്സംഗം ചെയ്യപ്പെട്ടിരിക്കുന്നത്. അധ്യാപികയെ തട്ടിക്കൊണ്ടുപോയ സംഘം ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വച്ച് ബലാത്സംഗം ചെയ്ത ശേഷം ദേശീയപാതയ്ക്കു സമീപമുള്ള കൃഷിഭൂമിയില്‍ തള്ളുകയായിരുന്നു. ബലാത്സംഗ രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചുവെന്നും സംഭവം പുറത്തുപറഞ്ഞാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി അവര്‍ പോലീസില്‍ നൽകിയ മൊഴിയിൽ പറയുന്നു.
ഗൾഫ് മലയാളികളുടെ ശ്രദ്ധയ്ക്ക്; ഗതാഗത പിഴകള്‍ അടക്കാതെ ഇനി രാജ്യം വിടാനാകില്ല !
എങ്ങിനെ വസ്ത്രം ധരിക്കണമെന്നു ഞാൻ തീരുമാനിക്കും; സോനം കപൂർ
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: