നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് താൻ പിന്‍മാറിയതിന്റെ യഥാർത്ഥ കാരണം തുറന്ന് പറഞ്ഞ് ഗായിക വൈക്കം വിജയലക്ഷ്മി. വിവാഹം നിശ്ചയിച്ചിരുന്ന സന്തോഷിന്റെ ഭാഗത്ത് നിന്ന് കടുത്ത മാനസിക പീഡനമാണ് ഏല്‍ക്കേണ്ടി വന്നതെന്ന് വിജയലക്ഷ്മി പറഞ്ഞു.
സന്തോഷിന് തന്നോട് ഉണ്ടായിരുന്നത് ദേഷ്യം മാത്രമാണ്. സ്‌നേഹമുണ്ടെന്ന് തോന്നിയതേയില്ല. ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ ഒരുമിച്ച് ജീവിച്ച് തുടങ്ങുമ്പോള്‍ എല്ലാം ശരിയാകുമെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് തന്നോട് പാട്ട് നിര്‍ത്തണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. പാട്ട് നിര്‍ത്താനാകില്ലെന്ന് ഞാന്‍ പറഞ്ഞു. സംഗീതമില്ലെങ്കില്‍ എന്റെ ശ്വാസം നിലച്ച് പോകും-വിജയലക്ഷ്മി പറഞ്ഞു.
അന്ധയെന്ന് വിളിച്ച് നിരന്തരം കളിയാക്കിയിരുന്നു. തന്റെ ആ കുറവ് നോക്കിയാല്‍ നേടിയത് ഒന്നുമല്ലെന്നായിരുന്നു സന്തോഷിന്റെ നിലപാട്. വിവാഹം വേണ്ടന്ന് വച്ച രാത്രി എനിക്കൊരു കച്ചേരിയുണ്ടായിരുന്നു. അന്നത്തെ ആ കച്ചേരിയോളം ആസ്വദിച്ച് സമീപകാലത്തൊന്നും പാടിയിട്ടില്ല. താന്‍ സ്വതന്ത്ര ആയത് പോലെ തോന്നിയെന്നും വിജയലക്ഷ്മി പറഞ്ഞു. എന്റെ വിവാഹം ചെയ്യുന്നത് ഒരു ഔദാര്യം പോലെയാണ് അയാള്‍ പറഞ്ഞിരുന്നത്. ദിവസം ചെല്ലുന്തോറും കൂടുതല്‍ കയ്‌പ്പേറിയ അനുഭവങ്ങളാണ് സന്തോഷുമായുള്ള ഫോണ്‍ സംഭാഷണങ്ങളില്‍ ഉണ്ടായിരുന്നത്. അയാളുടെ അധികാരം സ്ഥാപിക്കലും അധിക്ഷേപവും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു-വിജയലക്ഷ്മി പറഞ്ഞു.
നിങ്ങളുടെ ജന്മദിനം നിങ്ങളുടെ ലൈംഗികസ്വഭാവത്തെപ്പറ്റി പറയുന്നത് എന്തെന്നറിയേണ്ടേ ?
പീഡനത്തിന് പിടിയിലായ ഫാ. റോബിനെക്കുറിച്ച് പി.സി ജോർജിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ !!
റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: