സ്ത്രീപീഡനത്തിന്റെ സ്വന്തം നാടായി മാറിയിരിക്കുകയാണ് കേരളം. ദിവസവും പീഡനങ്ങൾ പെരുകുന്നു. കൊല്ലത്ത് ക്യാൻസർ ബാധിതയായ തൊണ്ണൂറുകാരി വൃദ്ധയെ പീഡിപ്പിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വാർത്ത. ഇന്ത്യയില്‍ അശ്ലീല സൈറ്റുകള്‍ ഏറ്റവും കൂടുതല്‍ കാണുന്ന സ്ത്രീകളുെടയും സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. അമേരിക്കയിലെയും ജര്‍മനിയിലെയും ഇന്റര്‍നെറ്റ് സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിവായത്. രാജ്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനവുമുണ്ട്. ഇന്ത്യയില്‍ ഒരു മിനിറ്റില്‍ 40000 പേര്‍ അശ്ലീല വെബ്‌സൈറ്റ് കാണുന്നുവെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്. ഇക്കാര്യത്തില്‍ ഒന്നാംസ്ഥാനം അമേരിക്കയ്ക്കും രണ്ടാം സ്ഥാനം ഇംഗ്ളണ്ടിനുമാണ്. സ്മാര്‍ട്ട്‌ഫോണുകളും ലാപ്‌ടോപുകളും വ്യാപകമായതോടെ പ്രായഭേദമന്യേ തങ്ങള്‍ക്കിഷ്ടപ്പെട്ട െസെറ്റുകള്‍ കാണുവാനുള്ള അവസരം വര്‍ധിച്ചു. ഇഷ്ടപ്പെട്ട െസെറ്റുകളില്‍ പ്രധാനം അശ്ലീലെസെറ്റുകളാണ്. ഇന്ത്യയില്‍ ശരാശരി ഒമ്പത് മിനിറ്റ് 30 സെക്കന്‍ഡ് ഇത്തരം െസെറ്റ് കാണുന്നുണ്ടെങ്കില്‍ കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബയില്‍ ഇത് അഞ്ചുമുതല്‍ 6.5 മിനിറ്റുവരെയാണ്.
എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപം കമ്മട്ടിപ്പാടത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ അജി ജോണ്‍ എന്നു വിളിക്കുന്ന ജോണി ജോസഫ് (42), റെജി മാത്യു(32), മനീഷ് ലാല്‍(27) എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. അജി ജോണും റിപ്പോണും ചേര്‍ന്ന് ബംഗളുരു കേന്ദ്രീകരിച്ച് ഓണ്‍െലെന്‍ പെണ്‍വാണിഭം നടത്തിയതായും കൂടുതല്‍ പെണ്‍കുട്ടികള്‍ സംഘത്തിന്റെ വലയില്‍ വീണതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പെണ്‍വാണിഭ സംഘത്തില്‍ നിന്നു പോലീസ് മോചിപ്പിച്ച കൊല്‍ക്കത്ത സ്വദേശിനിയെ പെണ്‍വാണിഭക്കാര്‍ക്കു വിറ്റതു സഹോദരന്‍ തന്നെയാണ്. കൂട്ടാളികള്‍ പിടിയിലായതറിഞ്ഞ് കൊല്‍ക്കത്തയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ ഇയാളെ പോലീസ് പിടികൂടി കൊച്ചിയിലെത്തിച്ചു. കൊല്‍ക്കത്ത ബോംഗാ ജില്ല ഢാക്കൂര്‍ നഗര്‍ സ്വദേശിയായ റിപ്പോണ്‍(23) ആണു പിടിയിലായത്. വന്‍തുക പ്രതിഫലം വാങ്ങിയാണ് ഇയാള്‍ സഹോദരിയെ കൊച്ചി പെണ്‍വാണിഭ സംഘത്തിനു വിട്ടുകൊടുത്തതെന്നു പോലീസ് പറഞ്ഞു. എറണാകുളം കേന്ദ്രീകരിച്ച് ഓണ്‍െലെന്‍ പെണ്‍വാണിഭം നടത്തിയ സംഘത്തിലെ പ്രധാന പ്രതിയാണു റിപ്പോണ്‍. നാലു വാര്‍ഷമായി ബംഗളുരുവില്‍ താമസിക്കുന്ന ഇയാള്‍ അവിടെ പെണ്‍വാണിഭ സംഘങ്ങളുടെ ഇടനിലക്കാരനാണ്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com