ലോക്സഭാ ഇലക്ഷനിൽ യുഡിഎഫിന്റെ കുതിപ്പും എൻഡിഎയുടെ എന്ററിയും ഇടതിന്റെ കിതപ്പുമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. 16 മുതൽ 17 സീറ്റുവരെ യുഡിഎഫ് മുന്നേറുകയാണ്. എന്നാല്‍ ഇടത് മുന്നണിയാകട്ടെ ആലത്തൂർ മണ്ഡലത്തിലും ആറ്റിങ്ങലിലും മാത്രമാണ് മുന്നേറുന്നത്. 2019 ൽ നിന്ന് വ്യത്യസ്തമായി എൻഡിഎയുടെ രണ്ട് സ്ഥാനാർത്ഥികളാണ് കേരളത്തിൽ മുന്നിട്ട് നിൽക്കുന്നത്. തുടക്കം മുതൽ ലീഡ് നില ഉയർത്തിയാണ് തൃശൂരിൽ സുരേഷ് ഗോപി മുന്നേറുന്നത്. ഈ ട്രെന്റിനെ പിടിച്ചുകെട്ടാൻ വി എസ് സുനിൽ കുമാറിനോ കെ മുരളീധരനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതേ രീതിയിൽ തുടർന്നാൽ തൃശൂരില്‍ സുരേഷ് ഗോപിക്ക് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കാനാകും. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരന് ലീഡ് ഉയര്‍ത്തുന്നുണ്ട്.
മൂന്നാം അങ്കത്തിലും മോഡി; കേരളം ഇത്തവണയും വലത്തേക്ക്; തൃശൂരിൽ സുരേഷ് ഗോപിയിലൂടെ അക്കൗണ്ട് തുറന്നു ബിജെപി; കടപുഴകി എൽഡിഎഫ്
RELATED ARTICLES