കലാപത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരില്‍ ചൊവ്വാഴ്ച ഇറങ്ങിയ പത്രങ്ങളുടെ പേജില്‍ നിറഞ്ഞു നിന്നത് വ്യത്യസ്തമായ ചില പരസ്യങ്ങളായിരുന്നു. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട കശ്മീരില്‍ ജനജീവിതം താളംതെറ്റുന്നതിന്റെ നേര്‍ചിത്രമാണ് അറിയിപ്പുകള്‍. വിവാഹങ്ങള്‍ മാറ്റിവെച്ചതും വിവാഹ ക്ഷണങ്ങള്‍ റദ്ദാക്കിയതുമായ അറിയിപ്പുകളായിരുന്നു അവ. ക്ഷണം റദ്ദാക്കി വിവാഹം ലളിതമായി നടത്തുന്നതായും അറിയിപ്പുകളുണ്ടായിരുന്നു.
നാലു ദിവസമായി കര്‍ഫ്യൂ തുടരുന്ന കശ്മീരില്‍ മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ അടക്കം റദ്ദാക്കിയിരിക്കുകയാണ്. ഇതോടെയാണ് പലരും കല്യാണം മാറ്റിവച്ച വിവരം പരസ്യമായി പത്രങ്ങളില്‍ നല്കിയത്. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ക്ഷണം റദ്ദാക്കി വിവാഹം ലളിതമായി നടത്തുന്നതായാണ് കൂടുതല്‍ അറിയിപ്പുകളും. ജൂലൈ 14മുതല്‍ 17 വരെ നടക്കാനിരുന്ന വിവാഹങ്ങളും പരിപാടികളുമാണ് റദ്ദാക്കിയത്. റമദാന്‍ കഴിഞ്ഞതിന് ശേഷം നിരവധി വിവാഹങ്ങളാണ് തീരുമാനിച്ചിരുന്നത്. മെയ് മുതല്‍ ഒക്ടോബര്‍ വരെയാണ് കശ്മീരിലെ പ്രധാന കല്യാണ സീസണ്‍. കലാപം നീണ്ടു നില്‍ക്കുന്നതോടെ കൂടുതല്‍ വിവാഹങ്ങള്‍ മാറ്റിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കണ്ടാൽ അതിസുന്ദരി; എന്നാൽ ഇതൊരു ഭീകര സുന്ദരിയാണ് !
സ്വർണഷർട്ട് ധരിച്ചിരുന്ന പൂനയിലെ വ്യവസായി കൊല്ലപ്പെട്ട നിലയിൽ
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: