ലോകത്തിലെ ഒരുപറ്റം ജനിതക ശാസ്ത്രജ്ഞർ ഇപ്പോൾ യേശുവിന്റെ DNA സംബന്ധിച്ച ഒരു പഠനത്തിലാണ്. യേശുവിന്റെ DNA സംബന്ധിച്ച മിക്ക വിവരങ്ങളും അദ്ദേഹത്തെ പൊതിഞ്ഞ ടൂറിൻ ശവക്കച്ചയിൽ നിന്നും ലഭ്യമായിട്ടുണ്ട്. സമീപഭാവിയിൽ ജീൻ ക്ലോണിംഗ് സാധ്യമാകുന്നതോടെ ഇതുപയോഗിച്ച് യേശുവിന്റെ ക്ലോൺ നിർമ്മിക്കാനൊരുങ്ങുകയാണ് ഇവർ എന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ടൂറിൻ കച്ച കൂടാതെ അടുത്തിടെ യേശുവിന്റെ പ്രധാന ശിഷ്യനായിരുന്ന യോഹന്നാന്റെ അസ്ഥിയുടെ ചില ഭാഗങ്ങളും ഗവേഷകകർ കണ്ടെടുത്തിട്ടുണ്ട്. യേശുവിന്റെ അടുത്ത ബന്ധു കൂടിയായിരുന്ന യോഹന്നാന്റെ ഈ ഭൗതികാവശിഷ്ടങ്ങൾ DNA സംബന്ധിച്ച പഠനത്തിൽ നിർണായകമാകും. യോഹന്നാന്റെ DNA യേശുവിന്റേതുമായി വളരെ സാമ്യമുള്ളതാണ് എന്ന നിഗമനത്തിലാണ് ജനിതക ശാസ്ത്രജ്ഞർ. മനുഷ്യ ജീൻ വേർതിരിക്കുന്ന ബ്രഹ്മാണ്ഡ പ്രോജക്ടായ ഹ്യൂമൻ ജീനോം പ്രൊജക്ടിൽ പങ്കെടുത്ത പ്രഗത്ഭരായ ശാസ്ത്രജ്ഞരാണ് ഈ ദൗത്യത്തിലും പങ്കെടുക്കുന്നത്.
എന്നാൽ, ക്രൈസ്തവർ വളരെ വിശുദ്ധമായിക്കാണുന്ന ഇത്തരം കാര്യങ്ങളിൽ പരീക്ഷണത്തിന് മുതിരുന്നത് വ്യാപകമായി പ്രതിഷേധം സൃഷ്ടിക്കുമെന്ന ഭയവും ശാസ്ത്രലോകത്തിനുണ്ട്.
വിശുദ്ധവാരത്തിൽ ദിവ്യകാരുണ്യാരാധന നടന്നുകൊണ്ടിരിക്കവെ തിരുവോസ്തിയില്‍ നിന്ന് രക്തം കിനിഞ്ഞിറങ്ങി !
സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: