സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നാൾക്കുനാൾ വർധിച്ചുവരികയാണ്. എന്നാൽ, ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് സ്വദേശിയായ പെണ്‍കുട്ടി ഈ മേഖലയില്‍ ഒരു വിപ്ലവകരമായ കണ്ടുപിടിത്തം തന്നെ നടത്തിയിരിക്കുകയാണ്. ബലാത്സംഗം തടയാന്‍ വേണ്ടി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് തയാറാക്കിയ അടിവസ്ത്രമാണ് സീന കുമാരിയെന്ന പെണ്‍കുട്ടി സ്വന്തമായി വികസിപ്പിച്ചെടുത്തത്.‘റേപ്പ് പ്രൂഫ്’ എന്നറിയപ്പെടുന്ന ഈ അടിവസ്ത്രത്തില്‍ ഒരു ലോക്ക്, ജിപിഎസ്, വിഡിയോ ക്യാമറ എന്നിവ ഘടിപ്പിച്ചിട്ടുണ്ട്.
പാസ്‌വേഡ് ഉപയോഗിക്കാതെ അടിവസ്ത്രത്തിലെ ലോക്ക് തുറക്കാന്‍ കഴിയില്ല. ജിപിഎസ് സംവിധാനം കുടുംബത്തിനും പൊലീസിനും സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറും. വിഡിയോ ഫീച്ചര്‍ വഴി ആക്രമിയുടെ മുഖം ഡിവൈസില്‍ ഓട്ടോമാറ്റിക് ആയി റെക്കോര്‍ഡ് ചെയ്യപ്പെടും. ബുള്ളറ്റ് പ്രൂഫ്, കട്ട് പ്രൂഫ് മെറ്റീരിയല്‍ കൊണ്ടാണ് അടിവസ്ത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 4300 രൂപയാണ് ഈ അടിവസ്ത്രത്തിന്റെ വില. പൊതു മാര്‍ക്കറ്റില്‍ ഉല്‍പ്പന്നം എത്തിക്കാനാണ് സീനയുടെ പദ്ധതി.