മെക്‌സിക്കോ: നാലു വര്‍ഷത്തിനിടയില്‍ യുവതി ബലാത്സംഗം ചെയ്യപ്പെട്ടത് 43,000 തവണ. മെക്‌സിക്കോക്കാരി കര്‍ളാ ജാസിന്റോ എന്ന യുവതിയുടേതാണ് വെളിപ്പെടുത്തല്‍. പന്ത്രണ്ടാം വയസ്സില്‍ ആദ്യം ബലാത്സംഗത്തിന് ഇരയായ പിന്നീട് 16 വയസ്സുവരെ പല തവണ ബലാത്സംഗത്തിന് ഇരയാക്കപ്പെടുകയായിരുന്നു. പെണ്‍വാണിഭ സംഘത്തിലെ പിമ്പായിരുന്ന കാമുകനാണ് ഇവരെ ദ്രോഹിച്ചത്. മുഖത്തു തുപ്പുകയും ഒരു ഘട്ടത്തില്‍ ഒരു ഇരുമ്പുദണ്ഡ് ചൂടാക്കി പൊള്ളിക്കുക പോലും ചെയ്‌തു. നാലു വര്‍ഷത്തിനിടയില്‍ മെക്‌സിക്കോയിലെ പലയിടങ്ങളിലും കര്‍ള അനേകം പേര്‍ക്ക് ബലാത്സംഗത്തിന് ഇരയായി. ഒരു ദിവസം 30 പേരെയെങ്കിലും സന്തോഷിപ്പിക്കണമെന്നായിരുന്നു ഇവരുടെ കാമുകന്റെ നിര്‍ദേശം. 16 വയസ്സു വരെ 43,200 തവണ താന്‍ ബലാത്സംഗത്തിന് ഇരയായതായി ഇപ്പോള്‍ മനഷ്യക്കടത്തിനെതിരേ ശബ്‌ദമുയര്‍ത്തുന്ന സംഘടനാപ്രവര്‍ത്തകയായ ഇവര്‍ പറഞ്ഞു.
ചെറുപ്പത്തില്‍ തന്നെ ഒരു കൗമാരക്കാരനുമായി പ്രണയത്തിലായ ജാസിന്റോ ആടിപ്പാടി പ്രണയിക്കുന്നതിനിടയില്‍ ഒരിക്കല്‍ കാമുകന്‍ ഇവരെ പെണ്‍വാണിഭ സംഘത്തിന് കൈമാറുകയായിരുന്നു. കാമുകന്‍ ഒരു അന്താരാഷ്‌ട്രമായി പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിന്റെ പിമ്പായിരുന്നെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഏറെ വൈകി. കര്‍ളയെ വേശ്യാവൃത്തിയിലേക്ക് തള്ളിയിടുകയും നിര്‍ബ്ബന്ധിക്കുകയും ചെയ്‌ത കാമുകന്‍ പിന്നീട് അവര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയുമായിരുന്നു. പറയുന്ന ആള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ തല്ലുകയും ഇടിക്കുകയും ചവിട്ടുകയും മുടിയില്‍ പിടിച്ചു വലിക്കുകയും ചെയ്‌തിരുന്നതായി ഇവര്‍ സിഎന്‍എന്‍, ഫോക്‌സ് ന്യൂസ് തുടങ്ങിയ അനേകം ചാനലുകള്‍ക്ക് മുന്നില്‍ നടത്തിയ വെളിപ്പെടുത്തലില്‍ പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: