ബ്ലൂ വെയിൽ എന്ന ഗെയിമിന് ശേഷം അതിനു സമാനമായ മറ്റൊരു ചലഞ്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഭീതി പരത്തുന്നത്. ‘മോമോ ചലഞ്ച്’ എന്നാണ് പുതിയ കൊലയാളി ഗെയിമിന്റെ പേര്. ബ്ലൂ വെയില്‍ പോലെ തന്നെയുളള ഘട്ടങ്ങളാണ് ഇതിനും ഉളളത്. വാട്സ്‌ആപ് വഴിയാണ് ഈ ഗെയിം പ്രവര്‍ത്തിക്കുന്നതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അറിയാത്ത ഒരു നമ്ബറിലേക്ക് സന്ദേശം അയക്കാനാണ് ആദ്യം നിര്‍ദ്ദേശം നല്‍കുന്നത്. ഈ നമ്ബറില്‍ നിന്നും അടുത്ത ഘട്ടത്തിനുളള നിര്‍ദ്ദേശങ്ങള്‍ ലഭിക്കും. ഓരോ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചും ഗെയിം മുന്നോട്ട് കൊണ്ടു പോവണം. തുറിച്ച കണ്ണുകളുളള പ്രേതസമാനമായ ഒരു രൂപമാണ് ഗെയിമിനൊപ്പമുളള ചിത്രം. ജാപ്പനീസ് കലാകാരനായ മിദോരി ഹയാഷി ഉണ്ടാക്കിയ ചിത്രമായിരുന്നു ഇത്. എന്നാല്‍ ഇദ്ദേഹത്തിന് ഈ ഗെയിമുമായി ബന്ധമൊന്നും ഇല്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അര്‍ജന്റീനയില്‍ ഒരു 12കാരി ഈ ചലഞ്ച് കളിച്ച് ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ആത്മഹത്യയ്ക്ക് മുമ്ബ് കുട്ടി ദൃശ്യങ്ങള്‍ പകര്‍ത്തിയതായി ബ്യൂണോസ് അയേഴ്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ഒരു കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും ലോകത്താകമാനം ടെക് വിദഗ്‌ധര്‍ ഈ ചലഞ്ചിനെതിരെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.