ഐസിസിനോടുള്ള പകതീര്‍ക്കാന്‍ ട്രംപ്. അഫ്ഗാനിസ്താന്‍ അതിര്‍ത്തിയില്‍ ഐസിസിന്റെ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ ബോംബാക്രമണത്തിൽ ബോബുകളുടെ മാതാവ് എന്നറിപ്പെടുന്ന ഏറ്റവും വലിയ ആണവേതര ബോംബ് ജിബിയു 43 ആണ് ഉപയോഗിച്ചിട്ടുള്ളത്. പാക് അതിര്‍ത്തിയ്ക്ക് സമീപത്തുള്ള അഫ്ഗാനിസ്താനിലെ നന്‍ഗാര്‍ഹര്‍ പ്രവിശ്യയിലായിരുന്നു അമേരിക്കയുടെ ആക്രമണം. അഫ്ഗാനിസ്താനിലെ നന്‍ഗാഹര്‍, പ്രവിശ്യയില്‍ അമേരിക്ക ബോംബിട്ടെന്നും എംസി 130 വിമാനത്തില്‍ നിന്നാണ് ബോംബിട്ടതെന്നും പെന്റഗണ്‍ വക്താവ് ആദം സ്റ്റമ്ബ് വ്യക്തമാക്കി. പ്രാദേശിക സമയം 7.32 നായിരുന്നു ആക്രമണമെന്നും ആദ്യമായാണ് ഇത്തരത്തിലുള്ള ആക്രമണത്തിന് അമേരിക്ക ഈ ബോംബ് ഉപയോഗിക്കുന്നതെന്നും പെന്റഗണ്‍ വക്താവ് ചൂണ്ടിക്കാണിക്കുന്നു. ആക്രമണത്തില്‍ ഐസിസിന് സംഭവിച്ച നഷ്ടങ്ങളുടെ കണക്ക് വെളിപ്പെട്ടിട്ടില്ല.
ആ വിവാഹ മോചനത്തിനു കാരണമെന്ത് ? ദിലീപ് മഞ്ജു വാര്യരെക്കുറിച്ച് ആദ്യമായി മനസ്സ് തുറക്കുന്നു…..
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: