വാഷിങ്ടൺ: അൽ ഖായിദയുടെ മുഖ്യനേതാവായ സനാഫി അൽ നസറിനെ സിറിയൻ വ്യോമാക്രമണത്തിൽ വധിച്ചതായി യുഎസ് ഭരണകൂടം അറിയിച്ചു. സംഘടനയിലേക്ക് ആളെ ചേർക്കുന്നതിനും ധനസഹായം സംഘടിപ്പിക്കുന്നതിനും വിദഗ്ധനായ നസർ കഴിഞ്ഞ 15നാണു കൊല്ലപെട്ടത്.
പാക്കിസ്ഥാനിൽനിന്നു തുർക്കി വഴി സിറിയയിലേക്കു അൽ ഖായിദയ്ക്കു പുതിയ ആളുകളെ എത്തിക്കുന്ന സൗദി പൗരനായ സനാഫി അൽ നസർ. അൽ ഖായിദ വിഭാഗമായ ‘കുറാസൻ’ സംഘത്തിന്റെ നേതാവായിരുന്നു.
2013ലാണു സിറിയയിലെത്തിയത്. കഴിഞ്ഞ നാലുമാസത്തിനിടെ യുഎസ് ആക്രമണത്തിൽ കൊല്ലപ്പെടുന്ന കുറാസനിന്റെ അഞ്ചാമത്തെ മുതിർന്ന നേതാവാണു നാസർ.