HomeWorld Newsഅഭയാര്‍ഥി നയം സംബന്ധിച്ച് ജര്‍മന്‍ ഭരണസഖ്യത്തില്‍ സമവായം

അഭയാര്‍ഥി നയം സംബന്ധിച്ച് ജര്‍മന്‍ ഭരണസഖ്യത്തില്‍ സമവായം

ബര്‍ലിന്‍: അഭയാര്‍ഥി നയം സംബന്ധിച്ച് ജര്‍മന്‍ ഭരണസഖ്യത്തില്‍ സമവായമായി. മൂന്നാം വട്ട ചര്‍ച്ചകളിലാണ് ധാരണ രൂപപ്പെട്ടിരിക്കുന്നത്. അതിര്‍ത്തിയില്‍ കര്‍ശന പരിശോധനയ്ക്കു ശേഷം മാത്രം അഭയാര്‍ഥികളെ വിവിധ മേഖലകളിലേക്ക് മാറ്റി പാര്‍പ്പിക്കുക എന്നതാണ് ധാരണയെന്ന് ഘടകകക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ അറിയിച്ചു.

മെര്‍ക്കലിന്റെ ക്രിസ്ററ്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ ബവേറിയന്‍ സഹോദര പാര്‍ട്ടിയായ ക്രിസ്ററ്യന്‍ സോഷ്യലിസ്റ്റ് യൂണിയനാണ് അഭയാര്‍ഥി നയത്തില്‍ ഏറ്റവും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നത്. സി എസ് യുവിന്റെ നേതാവ് ഹോഴ്സ്റ്റ് സീഹോഫര്‍ അടക്കമുള്ളവരെ അനുനയിപ്പിക്കാന്‍ മെര്‍ക്കലിനു സാധിച്ചു.

ജര്‍മനിക്കുള്ളില്‍ അഭയാര്‍ഥികളെ പാര്‍പ്പിക്കുക എന്നതിലുപരി, വിവിധ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് ആനുപാതികമായി അയയ്ക്കുക എന്ന നിര്‍ദേശവും മെര്‍ക്കല്‍ സ്വീകരിച്ചു.

ഇതിനൊപ്പം, അഭയാര്‍ഥിത്വത്തിന് അര്‍ഹതയില്ലാത്തവരുടെ നാടുകടത്തല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്ന ഉറപ്പും ചാന്‍സലര്‍ നല്‍കിയിട്ടുണ്ട്. അഭയാര്‍ഥി നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയും ചെയ്യും. ഇതിന്റെ വിശദാംശങ്ങള്‍ ഘടകകക്ഷികളുമായുള്ള തുടര്‍ ചര്‍ച്ചകളില്‍ തീരുമാനിക്കും.

അതേസമയം, യൂറോപ്യന്‍ യൂണിയന്റെ അതിര്‍ത്തികള്‍ അഭയാര്‍ഥികള്‍ക്കു മുന്നില്‍ കൊട്ടിയടയ്ക്കുക എന്ന നിര്‍ദേശം പ്രായോഗികമല്ലെന്നും അവര്‍ വ്യക്തമാക്കി. ഇങ്ങനെയൊരു നടപടി ബാള്‍ക്കന്‍ രാജ്യങ്ങളില്‍ യുദ്ധങ്ങള്‍ക്കു തന്നെ കാരണമാകാമെന്നും ചാന്‍സലറുടെ മുന്നറിയിപ്പ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments