സൗദി അറേബ്യയിലെ 12 ചെറുകിട വ്യാപാര മേഖലകളില്‍ അടുത്തയാഴ്ചമുതല്‍ സ്വദേശിവത്കരണം പ്രാബല്യത്തില്‍വരുമെന്ന് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. സൗദിയിലെ ചെറുകിട വ്യാപാരമേഖല വിദേശ തൊഴിലാളികളുടെ കുത്തകയാണ്. മാത്രമല്ല, സ്വദേശികളുടെ സഹായത്തോടെ വ്യാപകമായി ബിനാമി വ്യാപാരവും ഈ മേഖലയില്‍ വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് കാര്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഫര്‍ണിച്ചര്‍, ഗൃഹോപകരണങ്ങള്‍, അടുക്കള സാമഗ്രികള്‍, ഇലക്‌ട്രോണിക്, ഒപ്റ്റിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിടനിര്‍മാണ സാമഗ്രികള്‍, ഓട്ടോ സ്‌പെയര്‍പാര്‍ട്‌സ്, കാര്‍പെറ്റ് എന്നിവ വില്‍ക്കുന്ന കടകളിലും ബേക്കറികളിലും 70 ശതമാനം സ്വദേശിവത്കരണം നടത്താന്‍ തീരുമാനിച്ചത്.
സൗദിയിലെ 12 ചെറുകിട വ്യാപാര മേഖലകളില്‍ അടുത്തയാഴ്ചമുതല്‍ സ്വദേശിവത്കരണം; നിരവധിപ്പേർക്ക് തൊഴിൽനഷ്ടം
RELATED ARTICLES