അബുദാബിയിലെ ദുഹാമിൽ തീപിടുത്തത്തില്‍ പൊള്ളലേറ്റ് അഞ്ച് ഇന്ത്യക്കാന്‍ മരിച്ചു. കമറെഡ്ഡി സ്വദേശി പിറ്റ്‌ല നരേഷ്(25), നിര്‍മല്‍ സ്വദേശികളായ മലവത് പ്രകാശ് നായിക് (29), അഖിലേഷ് (22), ബെറി ഗംഗാ രാജു (20) നിസാമാബാദ് സ്വദേശി ബൈറി ഗംഗാരാജു(20) എന്നിവരാണ് മരിച്ചത്. മേധക്കില്‍ നിന്നുള്ള മറ്റേല രാജു, നിര്‍മ്മല്‍ സ്വദേശികളായ തിരുപ്പതി, രവീന്ദര്‍, നിസാമാബാദ് സ്വദേശി ബജണ്ണ, സിരിസില്ലയില്‍ നിന്നുള്ള സാമ്പയ്യാ, എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
സംഭവം നടന്ന് ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ഒക്ടോബര്‍ 19 നായിരുന്നു അപകടം നടന്നത്. തെലങ്കാന എന്‍ആര്‍ഐ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് രുദ്ര ശങ്കര്‍ യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായി തൊഴിലാളികളുമായി സംസാരിക്കവേയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. തുടര്‍ന്ന് രുദ്രപ്രസാദ് മാധ്യമങ്ങളെ വിവരമറിയിക്കുകയും യുഎഇ അധികൃതരുമായി ബന്ധപ്പെട്ട് മൃതദേഹങ്ങള്‍ തെലങ്കാനയിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് സൂചന.
ഗൾഫിൽ വീട്ടുജോലിക്കാരിയുമായുള്ള യുവാവിന്റെ അവിഹിതബന്ധം ഭാര്യയെ വിളിച്ചു പറഞ്ഞത് വീട്ടിലെ തത്ത !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: