മൈഡുഗുരി : നൈജീരിയയിലെ മൈഡുഗുരി, യോള എന്നീ മേഖലകളിൽ വൻ സ്ഫോടനം. 42 ഓളം പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്.
വെള്ളിയാഴ്ച പുലര്‍ച്ചെ മൈഡുഗുരി പള്ളിയില്‍ പള്ളിയിൽ പ്രാര്ത്ഥന നടക്കുന്നതിനിടെ ചാവേറുകൾ ആക്രമി ക്കുകയായിരുന്നു. ചാവേറാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു.
യോള നഗരത്തിലെ പുതിയ പള്ളിയില്‍ നടന്ന വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടയിലായിരുന്നു രണ്ടാമത്തെ ആക്രമണം. ആക്രമണത്തില്‍ 27 പേര്‍ മരിച്ചു. ബൊക്കോഹറാം തീവ്രവാദികളാണ് ആക്രമണത്തിന് പിറകിലെന്ന് കരുതുന്നു.
വടക്കുകിഴക്കന്‍ നൈജീരിയയില്‍ പ്രത്യേക ഇസ്ലാമിക് സംസ്ഥാനം രൂപവത്കരിക്കുന്നതിനായി 2009ലാണ് ബൊക്കോഹറാം ആക്രമണം തുടങ്ങിയത്. ഭീകകരുടെ ആക്രമണത്തില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.