HomeNewsShortപിഞ്ചുബാലികയെ കൊന്നു ബാഗിലാക്കി; പിന്നിൽ നടന്നത് ഞെട്ടിക്കുന്ന സംഭവം; അറസ്റ്റിലായവർ പറയുന്നത്….

പിഞ്ചുബാലികയെ കൊന്നു ബാഗിലാക്കി; പിന്നിൽ നടന്നത് ഞെട്ടിക്കുന്ന സംഭവം; അറസ്റ്റിലായവർ പറയുന്നത്….

പിഞ്ചുബാലികയെ കൊന്നു ബാഗിലാക്കി റെയില്‍വേ ട്രാക്കിനു സമീപം ഉപേക്ഷിച്ച സംഭവത്തിനു പിന്നില്‍ ഭിക്ഷാടക സംഘം. അഞ്ചംഗ സംഘത്തിലെ രണ്ടുപേരെ ടൗണ്‍ നോര്‍ത്ത് സി.ഐയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍നിന്നു പിടികൂടി. തിരുവള്ളുവര്‍ പടിയനല്ലൂര്‍ സ്വദേശി സുരേഷ് (37), തഞ്ചാവൂര്‍ മല്ലിപട്ടണം സ്വദേശിനി ഫെമിന പിച്ചൈക്കനി (21) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം 15 ന് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്നാണ് ബാലികയുടെ മൃതദേഹം കണ്ടെത്തിയത്.

കൊല്ലപ്പെട്ട നാലുവയസുകാരിയെ തിരുച്ചിറപ്പളളിക്കടുത്തു കുളിത്തലൈ എന്ന സ്ഥലത്തുനിന്നു തട്ടിക്കൊണ്ടുവന്നതാണെന്നു പിടിയിലായവര്‍ മൊഴി നല്‍കി. ഈ വര്‍ഷം ആദ്യവാരം രണ്ടു പുരുഷന്മാരും മൂന്നു സ്ത്രീകളും അടങ്ങുന്ന സംഘമാണ് അവിടെനിന്നും ബാലികയെ തട്ടിയെടുത്ത് പാലക്കാട്ട് എത്തിയത്. ഒരാഴ്ചയോളം സംഘം ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ ഭിക്ഷാടനം നടത്തി. താണാവ് മേല്‍പ്പാലത്തിനടിയിലാണ് ഇവര്‍ താമസിച്ചത്.

ജനുവരി പന്ത്രണ്ടിനു രാത്രി ഉറങ്ങിക്കിടന്ന ബാലികയെ സുരേഷും സുഹൃത്തും ചേര്‍ന്നു തട്ടിയെടുത്തു എഫ്.സിഐ. ഗോഡൗണിലേക്കുള്ള റെയില്‍വേ ട്രാക്കിലിട്ട് ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ നിലവിളിച്ചപ്പോള്‍ വായ പൊത്തിപ്പിടിച്ചതാണു മരണത്തിന് ഇടയാക്കിയത്. ബാലികയുടെ പാന്റ്‌സ് കഴുത്തില്‍ മുറുക്കി മരണം ഉറപ്പാക്കി. ശബ്ദം കേട്ട് ഉണര്‍ന്ന മറ്റുള്ളവരും ചേര്‍ന്നു മൃതദേഹം ബാഗിലാക്കി അരിച്ചാക്കില്‍ പൊതിഞ്ഞ് റെയില്‍വേ ട്രാക്കിനരികില്‍ ഉപേക്ഷിച്ചു. പിറ്റേന്നു രാവിലെ അഞ്ചംഗ സംഘം രണ്ടായി പിരിഞ്ഞ് മുങ്ങി.

മൂന്നു ദിവസം കഴിഞ്ഞാണ് മൃതദേഹം ജനശ്രദ്ധയില്‍പ്പെട്ടത്.പ്രതികള്‍ക്കെതിരേ ഭിക്ഷാടനത്തിനും തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം, കൊലപാതകം, പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരവും കേസെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നു പൊലീസ് അറിയിച്ചു. സുരേഷ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments