ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ് യുവരാജ് സിംഗ്. ഇടയ്ക്ക് ക്യാൻസർ വില്ലനായി ഒന്നെങ്കിലും അതെല്ലാം അതിജീവിച്ച താരം കളത്തിലേക്ക് തിരികെ എത്തിയിരുന്നു. എന്നാൽ ഈ രണ്ടാമത്തെ വരവ് അത്ര എളുപ്പമായിരുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ അച്ഛൻ ഇപ്പോൾ പറയുന്നത്.
മുന്‍ നായകന്‍ എംഎസ് ധോണിയാണ് യുവിയുടെ കരിയറിന് വില്ലനായതെന്നും വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്നും അച്ഛന്‍ യോഗ്‌രാജ് സിങ് നേരത്തേ പല തവണ ആരോപിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ധോണിക്കും നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിക്കുമെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് അദ്ദേഹം. ധോണിയും കോലിയും മാത്രമല്ല സെലക്ടര്‍മാര്‍ പോലും യുവരാജിനെ ചതിച്ചിട്ടുണ്ടെന്നു യോഗ്‌രാജ് ചൂണ്ടിക്കാട്ടി.
യുവരാജ് സിങിനെ ഒഴിവാക്കണമെന്നാണ് പല മീറ്റിങുകളിലും മുന്‍ സെലക്ടര്‍ ശരണ്‍ദീപ് സിങ് പറയാറുള്ളത്. ക്രിക്കറ്റിനെക്കുറിച്ച് എബിസി പോലുമറിയാത്ത ഇതുപോലെയുള്ളവരെ സെലക്ടര്‍മാരായി നിയമിക്കാന്‍ പാടില്ല. ഇങ്ങനെയുള്ളവരില്‍ നിന്നും പിന്നെയെന്നു പ്രതീക്ഷിക്കാനാണ്? അദ്ദേഹം ചോദിക്കുന്നു.