ലോകത്തിന്റെ ഏതു കോണിലും ഏത് എതിരാളികള്‍ക്കുമെതിരെ റണ്‍സ് നേടാനുള്ള മികവാണ് ദ്രാവിഡിനെ വ്യത്യസ്തനാക്കുന്നതെന്ന് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം റഷീദ് ലത്തീഫ്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ബാറ്റേന്താന്‍ ദ്രാവിഡിന് പ്രത്യേക കഴിവാണെന്നു റഷീദ് പറയുന്നു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് മുൻ ഇന്ത്യൻ ‘വൻമതിലി’നെ കുറിച്ച് പാകിസ്ഥാൻ ക്രിക്കറ്റർ വാചാലനായത്.
“തുടക്കം മുതലേ ആക്രമിച്ച് കളിക്കുന്ന കാര്യത്തില്‍ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന താരമാണ് സച്ചിൻ.എന്നാൽ ഇന്ത്യയ്ക്ക് തുടക്കത്തില്‍ത്തന്നെ വിക്കറ്റ് നഷ്ടമാകുന്ന ഘട്ടങ്ങളിലെല്ലാം ദ്രാവിഡായിരുന്നു രക്ഷകന്‍.ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടുള്ള താരങ്ങളില്‍വച്ച് സാങ്കേതിക മികവിലും സമ്മര്‍ദ്ദ ഘട്ടങ്ങളിലെ ബാറ്റിംഗ് മികവിലും മറ്റെല്ലാ വരെ കാണും ഒരുപടി മുന്നിലാണ് ദ്രാവിഡ്. അക്കാലത്തെ പ്രമുഖ താരങ്ങൾക്കൊപ്പം എല്ലാം കൂട്ടുകെട്ട് പടുത്തുയർത്തിയ ഏക ക്രിക്കറ്റർ ആയിരിക്കും ദ്രാവിഡ്. വെറുതെയല്ല അദ്ദേഹത്തെ വൻമതിൽ എന്നു വിളിക്കുന്നത്.” റഷീദ് പറയുന്നു