ഫ്ളോറിഡ: ഇന്ത്യ-വെസ്റ്റിന്‍ഡീസ് 20ട്വന്‍റി പരമ്പരക്ക് ശനിയാഴ്ച തുടക്കമാകും. ഫ്ളോറിഡയിലെ സെന്‍ട്രല്‍ ബ്രൊവാര്‍ഡ് റീജനല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച നടക്കും. അമേരിക്കന്‍ മണ്ണില്‍ ആദ്യമായാണ് ഇന്ത്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്നത്. കേവലം പ്രദര്‍ശന മത്സരമാകാതിരിക്കാന്‍ ഇരു ടീമുകളും മികച്ച സംഘങ്ങളെയാണ് കളത്തിലിറക്കുക. വെസ്റ്റിന്‍ഡീസ് പര്യടനത്തിന് ശേഷം ഇന്ത്യന്‍ ടീം നേരെ അമേരിക്കയിലേക്കാണ് പോയത്. ടെസ്റ്റ് ടീമില്‍ ഇല്ലാതിരുന്ന നായകന്‍ ധോണിയും പേസ് ബൗളര്‍ ബുംറയും ബുധനാഴ്ച ടീമിനൊപ്പം ചേര്‍ന്നു. അനില്‍ കുംബ്ളെ പരിശീലകനായ ശേഷം നടക്കുന്ന ആദ്യ ട്വന്‍റി20 പരമ്പരയാണിത്. ധോണിയും കുംബ്ളെയും ഒരുമിക്കുന്ന ആദ്യ പരമ്പര എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.
യുവരാജും റെയ്നയും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത്, കോഹ്ലി, ധോണി, ജദേജ, ഷമി എന്നിവര്‍ ആദ്യ ഇലവനില്‍ ഉണ്ടാകുമെന്ന് കരുതുന്നു. അതേസമയം, ടെസ്റ്റ് ടീമില്‍ ഇല്ലാതിരുന്ന ക്രിസ് ഗെയിലും പൊള്ളാര്‍ഡും ബ്രാവോയുമടക്കമുള്ള താരങ്ങള്‍ തിരിച്ചത്തെുന്നതോടെ നിലവിലെ ലോക ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസ് ശക്തിയാര്‍ജിക്കും.
കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ആശ്വാസമായി ഇതാ ആറു കാര്യങ്ങൾ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: