ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന് നാളെ തുടക്കമാകും.ഇന്ത്യയിലെ 26 ാമത്തെ ടെസ്റ്റ് വേദിയായ റാഞ്ചിയിലാണ് മത്സരം. ആദ്യ രണ്ട് ടെസ്റ്റിലും ഓരോ പോയിന്റ് വീതം നേടിയ ഇരുടീമുകള്‍ക്കും ഇന്നത്തെ വിജയം നിര്‍ണായകമാകും. നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ മൂന്നാം ടെസ്റ്റ് വിജയിച്ചാല്‍ ട്രോഫിയുമായി മടങ്ങാമെന്ന ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ. ബംഗളുരുവിലെ രണ്ടാം ടെസ്റ്റിനിടെയുണ്ടായ വിവാദങ്ങള്‍ക്ക് വിടനല്‍കി ഇരു ടീമുകളും മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണിപ്പോള്‍. അതേസമയം മൂന്നാം ടെസ്റ്റില്‍ ജയിച്ചാല്‍ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ഓസീസിന്റെ ഷെല്‍ഫിലേക്ക്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലെത്തിച്ച മഹേന്ദ്രസിങ് ധോണിയുടെ സ്വന്തം തട്ടകത്തില്‍ നടക്കുന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ കൊഹ്‌ലിക്കും കൂട്ടര്‍ക്കും വിജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനില്ല.
അമ്പയറുടെ തീരുമാനം ചോദ്യം ചെയ്യുന്ന ഡിസിഷന്‍ റിവ്യു സിസ്റ്റം (ഡിആര്‍എസ്) ഉപയോഗിക്കുന്നതില്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ഡ്രെസിങ് റൂമിന്റെ സഹായം തേടിയതാണ് വിവാദങ്ങല്‍ക്ക് തുടക്കമിട്ടത്. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ നായകനെതിരെയും ആരോപണങ്ങല്‍ കേല്‍ക്കാനിടയായി. പുറത്തായ നായകന്‍ വിരാട് കൊഹ്‌ലി ഓസീസ് ടീം ഒഫീഷ്യലിനെ തല്ലിയതായ ആരോപണമാണ് ഒടുവില്‍ കേട്ടത്.
പാമ്പുകടിയേറ്റ രോഗിയെ ഡോക്ടർ മരിച്ചു എന്നു വിധിയെഴുതിയാലും രക്ഷിക്കാം !! വൈറലാകുന്ന വീഡിയോ കാണാം !!
റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: