ഇനി രക്ഷയുണ്ടാവുമെന്നു തോന്നുന്നില്ല. ഹൗസെ മൌരീഞ്ഞോയുടെ നീലപ്പട വീണ്ടും തോറ്റു. ഇത്തവണ ലിവർ പൂളിനോട് 3-1 നാണ് തോൽവി. നാലാം മിനിറ്റിൽ റാമിര സിന്റെ ഗോളിൽ മുന്നിലെത്തിയിട്ടും ചെൽസിക്ക് ദുരന്തം ഒഴിവാക്കാനായില്ല.
വില്യന്‍-റമിറസ് കൂട്ടിലൂടെ മുന്നേറിയ ചെല്‍സിയെ ഉറച്ച പ്രതിരോധത്തിലൂടെ ചെറുത്ത ലിവര്‍പൂള്‍ പതുക്കെ കളി കൈയിലെടുക്കുകയായിരുന്നു. ഒടുവില്‍, ആദ്യ പകുതിക്ക് പിരിയുംമുമ്പേ സമനില പിടിച്ച് പോരാട്ടവീര്യം വീണ്ടെടുക്കുകയും ചെയ്തു.
രണ്ടാം പകുതിയില്‍ വലതുവിങ്ങിലൂടെ മിസൈല്‍ വേഗത്തില്‍ കുതിച്ച ലിവര്‍പൂള്‍ കളം കൈയടക്കി. 74ാം മിനിറ്റില്‍ അര്‍ധാവസരം ഗോളിലേക്ക് വെട്ടിത്തിരിച്ചായിരുന്നു കുടീന്യോ രണ്ടാം തവണ വലകുലുക്കിയത്. ഗാലറിയെ നിശ്ശബ്ദമാക്കിയ ലീഡിനു പിന്നാലെ ലിവര്‍പൂള്‍ വീണ്ടും സ്കോര്‍ ചെയ്തു. 83ാം മിനിറ്റില്‍ വലതുവിങ്ങില്‍നിന്ന് ബെന്‍ടക് ഉതിര്‍ത്ത ഷോട്ടില്‍ ചെല്‍സി ഗോളി അസ്മിര്‍ ബെഗോവിച് വീണ്ടും കാഴ്ചക്കാരനായതോടെ ലിവര്‍പൂളിന്‍െറ വിജയമുറച്ചു. ചെൽസിയുടെ ശവപ്പെട്ടിയിൽ വീണ്ടും ഓരാണി കൂടി….