മുംബൈ ഇന്ത്യൻസിനെ 62 റണ്‍സിന് തോല്‍പ്പിച്ച് ഐ.പി.എല്‍ ഫൈനലിലെത്തി ഗുജറാത്ത് ടൈറ്റാൻസ്. കഴിഞ്ഞ വർഷത്തെ ജേതാക്കളാണ് ഗുജറാത്ത്. ടോസ് നഷ്ടമായി ബാറ്റെടുത്ത ഹര്‍ദിക് പാണ്ഡ്യയും സംഘവും ഷുഭ്മാൻ ഗില്ലിന്റെ തകര്‍പ്പൻ സെഞ്ച്വറിയുടെ (129) കരുത്തില്‍ അടിച്ചുകൂട്ടിയത് 233 റണ്‍സ്. എന്നാല്‍, മുംബൈയുടെ ഇന്നിങ്സ് 18.2 ഓവറില്‍ 171 റണ്‍സിന് അവസാനിച്ചു. 2.2 ഓവറില്‍ പത്ത് റണ്‍സ് വഴങ്ങി അഞ്ച് പേരെ പുറത്താക്കിയ മോഹിത് ശര്‍മയാണ് മുംബൈയെ തകര്‍ത്തെറിഞ്ഞത്. 38 പന്തുകളില്‍ 61 റണ്‍സെടുത്ത് എതിരാളികളുടെ ടോപ്സ്കോററായ സൂര്യകുമാര്‍ യാദവിന്റെ കുറ്റിതെറിപ്പിച്ചായിരുന്നു മോഹിത് തുടങ്ങിയത്. അതേ ഓവറിലെ അഞ്ചാമത്തെ പന്തില്‍ വിഷ്ണു വിനോദിനെയും പുറത്താക്കി. 17-ാം ഓവര്‍ എറിയാനെത്തിയ താരം ആദ്യ പന്തില്‍ ക്രിസ് ജോര്‍ദാനെയും മൂന്നാമത്തെ പന്തില്‍ പിയൂഷ് ചൗളയെയും മടക്കി. 19-ാം ഓവറില്‍ പത്താമനായ കുമാര്‍ കാര്‍ത്തികേയയെും പുറത്താക്കി മുംബൈയെ പൂട്ടിക്കെട്ടിയാണ് മോഹിത് അടങ്ങിയത്. 14 പന്തുകളില്‍ 43 റണ്‍സെടുത്ത തിലക് വര്‍മയും 20 പന്തുകളില്‍ 30 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനുമാണ് മുംബൈ നിരയില്‍ രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍.
മുംബൈ ഇന്ത്യൻസിനെ 62 റണ്‍സിന് തകർത്തു; രണ്ടാംവട്ടവും ഐപിഎൽ ഫൈനലിലെത്തി ഗുജറാത്ത് ടൈറ്റൻസ്
RELATED ARTICLES