നാലാം ഘട്ട ലോക്ക്ഡൗണില്‍ സ്റ്റേഡിയങ്ങളും സ്പോര്‍ട്സ് കോംപ്ലക്സുകളും തുറക്കാന്‍ അനുമതി നല്‍കിയതോടെ ഐപിഎൽ മത്സരങ്ങൾ നടന്നേക്കുമെന്ന പ്രതീക്ഷ. നേരത്തെ മാർച്ച് 29ന് നടക്കേണ്ട ഐപിഎൽ മത്സരങ്ങൾ കൊവിഡ് കാരണം അനിശ്ചിതകാലത്തേക്ക് മാറ്റിയിരുന്നു. ഐപിഎല്‍ നടക്കാതെ വന്നാല്‍ ഏകദേശം 4000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും അത് ഭീകരമാണെന്നുമായിരുന്നു ബിസിസിഐ പ്രസിഡന്റായ ഗാംഗുലി വ്യക്തമാക്കിയത്.
ഐ.പി.എൽ മത്സരങ്ങൾ നടക്കാൻ സാധ്യത ? കളമൊരുങ്ങുന്നതായി സൂചന
RELATED ARTICLES