HomeSportsബിസിസിഐയ്ക്ക് കനത്ത തിരിച്ചടി; ഐപിഎല്‍ സംപ്രേക്ഷണ ക്രമക്കേടിന് 52 കോടി രൂപ പിഴയിട്ടു

ബിസിസിഐയ്ക്ക് കനത്ത തിരിച്ചടി; ഐപിഎല്‍ സംപ്രേക്ഷണ ക്രമക്കേടിന് 52 കോടി രൂപ പിഴയിട്ടു

ഐപിഎല്‍ ടെലിവിഷന്‍ സംപ്രേക്ഷണ കരാറുമായി ബന്ധപ്പെട്ട് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ബിസിസിഐയ്ക്ക് 52 കോടി 24 ലക്ഷം രൂപ പിഴ ചുമത്തി. ഐപിഎല്‍ ടെലിവിഷന്‍ സംപ്രേക്ഷണം അവകാശം നല്‍കിയ സോണി പിക്ചേഴ്സിന് ബിസിസിഐ നല്‍കിയ ഉറപ്പാണ് വിവാദമായത്. അടുത്ത പത്തുവര്‍ഷത്തേക്ക് ഐപിഎല്ലിന് സമാനമായ ട്വന്റി20 ലീഗ് തുടങ്ങില്ലെന്നായിരുന്നു ബിസിസിഐ കരാറിലൂടെ ഉറപ്പ് നല്‍കിയത്. ഇതിലൂടെ ഐപിഎല്ലിന് സമാനമായ ടൂര്‍ണമെന്റുകള്‍ രാജ്യത്ത് തുടങ്ങുന്നതിന് തങ്ങളുടേതായ സ്വാധീനം ഉപയോഗിച്ച്‌ ബിസിസിഐ ശ്രമിച്ചതായും കോംപറ്റീഷന്‍ കമ്മീഷന്‍ 44 പേജുള്ള ഉത്തരവിലൂടെ വ്യക്തമാക്കി.

ബിസിസിഐ നല്‍കിയ ഉറപ്പ് സംപ്രേക്ഷണാവകാശം നേടിയ കമ്ബനിയുടെ വാണിജ്യ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതാണ്. ഇത്തരം നടപടികളില്‍നിന്ന് ബിസിസിഐ വിട്ടുനില്‍ക്കണം. വിപണിയില്‍ മല്‍സരത്തിനുള്ള അവകാശം ഉറപ്പുവരുത്തേണ്ടത് കോംപറ്റീഷന്‍ കമ്മീഷന്റെ ഉത്തരവാദിത്വമാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം ബിസിസിഐയുടെ കഴിഞ്ഞ മൂന്നു സാമ്ബത്തിക വര്‍ഷങ്ങളിലെ വരുമാനത്തിന്റെ 4.48 ശതമാനം മാത്രമാണ് ഇപ്പോള്‍ പിഴയായി വിധിച്ച 52.24 കോടി രൂപയെന്നാണ് റിപ്പോര്‍ട്ട്. 2013 മുതല്‍ 2016 വരെ ബിസിസിഐയുടെ ശരാശരി വരുമാനം 1164.7 കോടി രൂപയാണ്. 2013ലും ഇത്തരത്തില്‍ ബിസിസിഐയ്ക്ക് കോംപറ്റീഷന്‍ കമ്മീഷന്‍ പിഴ ചുമത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments