ലോകകപ്പിലെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നിന്റെ അവസാനം കാനറികളുടെ ചിറകരിഞ്ഞ് ചുവന്ന ചെകുത്താന്മാര്‍ സെമിയിലേക്ക്. ആദ്യ പകുതിയില്‍ തന്നെ ലീഡുറപ്പിച്ച ബെല്‍ജിയം കളിക്കളത്തില്‍ നിറഞ്ഞ് കളിച്ചതോടെ ബ്രസീലിന് വിജയം നഷ്ടമാവുകയായിരുന്നു.
കളി തുടങ്ങി 13 ാം മിനുറ്റില്‍ തന്നെ ബെല്‍ജിയം മുന്നിലെത്തിയിരുന്നു. ഫെര്‍ണാണ്ടിഞ്ഞോയുടെ സെല്‍ഫ് ഗോളിലായിരുന്നു ബെല്‍ജിയത്തിന് ലീഡ് ലഭിച്ചത്. തുടരെ തുടരെ ഇരു ടീമും ആക്രമണം നടത്തിയ ആദ്യ പകുതിയില്‍ 31 ാം മിനുറ്റില്‍ ഡിബ്രുയന്റെ എണ്ണം പറഞ്ഞ ഗോളിലൂടെ ബെല്‍ജിയം ലീഡുയര്‍ത്തി. മൈതാന മധ്യത്തില്‍ നിന്നും ലഭിച്ച പന്തുമായി മുന്നോട്ട് ഓടിയെത്തി ലുകാക്കു നല്‍കിയ പാസ് കൃത്യമായി കണ്ട്രോള്‍ ചെയ്ത് ബ്രസില്‍ ഗോള്‍ മുഖത്തേക്ക് പാഞ്ഞു കയറി ഡിബ്രുയന്‍ ഗോളാക്കി മാറ്റുകയായിരുന്നു.
ലോകകപ്പിൽ നിന്നും ബ്രസീൽ പുറത്ത്; കാനറികളെ തകർത്ത് ബെൽജിയം സെമിയിൽ
RELATED ARTICLES