ധോണിക്കു കീഴില്‍ ഇന്ത്യ ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ച് ഉയരങ്ങള്‍ കീഴടക്കിയെങ്കിലും ചില താരങ്ങള്‍ക്കു അദ്ദേഹം വേണ്ടത്ര പിന്തുണ നല്‍കിയിരുന്നില്ലെന്നതാണ് പരസ്യമായ രഹസ്യം. ഇക്കൂട്ടത്തില്‍പ്പെടുന്നയാളാണ് ഇര്‍ഫാന്‍ പഠാൻ. കപില്‍ ദേവിനു ശേഷമാര് എന്ന ചോദ്യത്തിനുള്ള ഉത്തരമെന്നായിരുന്നു ഇര്‍ഫാനെ തുടക്കകാലത്ത് പലരും വിശേഷിപ്പിച്ചിരുന്നത്. മികച്ച സ്വിങ് ബൗഴളറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായിരുന്ന അദ്ദേഹം അന്ന് ആരാധകര്‍ക്കു പ്രിയപ്പെട്ട താരം കൂടിയായിരുന്നു. എന്നാല്‍ വൈകാതെ തന്നെ ബൗളിങിനു മൂര്‍ച്ച കുറഞ്ഞ ഇര്‍ഫാന് ടീമിലെ സ്ഥാനവും നഷ്ടമായി.
2008ല്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന പരമ്പരയ്ക്കിടെയായിരുന്നു ഇര്‍ഫാന്റെ ബൗളിങിനെക്കുറിച്ച് ധോണി പരസ്യമായി പറഞ്ഞത്. ഇര്‍ഫാന്‍ നന്നായി ബൗ്ള്‍ ചെയ്യുന്നില്ലെന്നായിരുന്നു ധോണിയുടെ പരാതി. ഇതേക്കുറിച്ച് ധോണിയോടു തന്നെ ഇര്‍ഫാന്‍ അന്നു നേരിട്ടു ചോദിക്കുകയും ചെയ്തിരുന്നു. അന്നു ധോണി നടത്തിയ പ്രസ്താവന വിഷമിപ്പിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തോടു തന്നെ ഇതേക്കുറിച്ചു ചോദിക്കേണ്ടിവന്നു. പരമ്പരയിലുടനീളം നല്ല ബൗളിങായിരുന്നു താന്‍ കാഴ്ചവച്ചത്. എന്നിട്ടും ധോണി പറഞ്ഞത് ബൗളിങ് മോശമാണെന്നായിരുന്നു. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ ധോണിയില്‍ നിന്നു തന്നെ തനിക്കു വിശദീകരണം ആവശ്യമായിരുന്നു. ബൗളിങ് മെച്ചപ്പെടുത്താന്‍ ഇനിയെന്താണ് ചെയ്യേണ്ടതെന്നും അന്നു അദ്ദേഹത്തോടു ചോദിച്ചിരുന്നതായി ഇര്‍ഫാന്‍ വെളിപ്പെടുത്തി.