HomeNewsShortകരമന കൊലപാതകം: അനന്തുവിനെ തട്ടിക്കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്; തടയാൻ കഴിഞ്ഞില്ലെന്നു ദൃക്‌സാക്ഷികൾ

കരമന കൊലപാതകം: അനന്തുവിനെ തട്ടിക്കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്; തടയാൻ കഴിഞ്ഞില്ലെന്നു ദൃക്‌സാക്ഷികൾ

കരമനയില്‍ കൊല്ലപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. അനന്തുവിനെ ബൈക്കിലിരുത്തി പ്രതികള്‍ കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് പുറത്തായത്. അനന്തുവിന്റെ ബൈക്ക് മറ്റൊളാണ് ഓടിക്കുന്നത്. പ്രതി ബാലുവാണ് അനന്തുവിനെ തട്ടികൊണ്ടു പോകുന്ന ബൈക്ക് ഓടിച്ചത്. അതേസമയം, അനന്തുവിനെ രണ്ട് പേര്‍ തട്ടിക്കൊണ്ടുപോകുന്നത് കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞു. തര്‍ക്കത്തിന്റെ ശബ്ദം കേട്ടാണ് സ്ഥലത്ത് എത്തിയതെന്ന് ദൃക്‌സാക്ഷി ഹരീഷ് പറഞ്ഞു. തട്ടിക്കൊണ്ടുപോയപ്പോള്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് മറ്റൊരു ദൃക്‌സാക്ഷി പറഞ്ഞു.

അതേസമയം, മൂന്നര മണിക്കൂറോളം അനന്തുവിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. കൊലപാതകം നടത്തിയ സ്ഥലത്ത് വച്ച് മുഖ്യപ്രതികളിലൊരാളുടെ ജന്‍മദിനാഘോഷം നടത്തിയതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇന്നലെ ഒന്നരയ്ക്ക് കാട്ടിനുള്ളില്‍ നടത്തിയ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തു വന്നിരുന്നു. അനന്തുവിനെ കൊല്ലാനായി തട്ടിക്കൊണ്ടുപോയതിന്റെ തൊട്ടുമുന്‍പാണ് നടന്ന ആഘോഷങ്ങളുടെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്ത് വന്നത്. കൊല നടത്തി അനന്തുവിന്റെ മൃതദേഹം ഉപേക്ഷിച്ചതും കാട്ടിനുള്ളിലെ ഇതേ ഇടത്ത് വച്ചുള്ളതായിരുന്നു പുറത്ത് വന്ന ആഘോഷ ദൃശ്യങ്ങള്‍.

തിങ്കളാഴ്ച വൈകിട്ട് നാലരയ്ക്കാണ് അനന്തു ഗിരീഷിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പ്രതികള്‍ നീറമണ്‍കരയിലെ കാടിനുള്ളില്‍ ഇരുന്ന് കഞ്ചാവ് ഉപയോഗിക്കുന്നുവെന്നും ശല്യമുണ്ടാക്കുന്നുവെന്നും നേരത്തെ നാട്ടുകാര്‍ പൊലീസിന് പരാതി നല്‍കിയിരുന്നതാണ്. കൊലപാതകത്തില്‍ ബാലു, റോഷന്‍ എന്നിവര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഏഴു പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രതികളില്‍ രണ്ടുപേര്‍ ഇതിനോടകം ചെന്നൈയിലേക്ക് കടന്നതായും സൂചനയുണ്ട്.

കൊച്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമായി പൊലീസ് പറയുന്നത്. കൈയാങ്കളിക്കിടെ നീറമണ്‍കര സ്വദേശികളായ പ്രതികളുടെ സുഹൃത്തിന് മര്‍ദ്ദനമേറ്റിരുന്നു. ഇതിന് പ്രതികാരം തീര്‍ക്കാന്‍ രണ്ട് ദിവസമായി അനന്തു ഗിരീഷിന്റെ യാത്രകള്‍ അക്രമിസംഘം നിരീക്ഷിച്ച് മനസിലാക്കി ഇന്നലെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments