വെറ്റിലപ്പാറ പ്രീ മെട്രിക് ഹോസ്റ്റലില്‍ ആദിവാസി വിദ്യാര്‍ഥിക്ക് മുളവടി കൊണ്ട് ക്രൂര മര്‍ദനം. പത്താം ക്ലാസ്സ് വിദ്യാര്‍ഥിയെയാണ് സെക്യൂരിറ്റി ജീവനക്കാരന്‍ മധു മര്‍ദിച്ചത്. ബെഞ്ചില്‍ തട്ടി ശബ്ദമുണ്ടാക്കിയെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മധു മുളവടി ഉപയോഗിച്ച് കുട്ടിയുടെ പുറത്തടിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെ കുട്ടികള്‍ പഠിക്കാന്‍ ഇരിക്കുന്നതിനിടയിലാണ് സംഭവം. ഇതിനു മുന്‍പും തന്നെയും സുഹൃത്തുക്കളെയും പല തവണ മധു മര്‍ദിച്ചിട്ടുണ്ടെന്ന് കുട്ടി വെളിപ്പെടുത്തി. ഹോസ്റ്റല്‍ വാര്‍ഡന്‍ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ എത്തി വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് ചികിത്സ തേടി. സംഭവത്തിൽ എസ്.സി – എസ്.ടി കമ്മീഷനും ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തു.
ഹോസ്റ്റലില്‍ ആദിവാസി വിദ്യാര്‍ഥിക്ക് മുളവടി കൊണ്ട് ക്രൂര മര്‍ദനം; സെക്യൂരിറ്റി ജീവനക്കാരന്‍ മർദ്ദിച്ചത് പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ
RELATED ARTICLES