കറാച്ചിയിലെ കീമാരി മേഖലയിൽ അജ്ഞാത വാതകം ശ്വസിച്ച് 14 പേര്‍ മരിച്ചു. ശ്വാസതടസ്സമനുഭവപ്പെടുന്നുവെന്നു കാട്ടി കീമാരിയില്‍നിന്ന് ഒട്ടേറെപ്പേര്‍ ഞായറാഴ്ച മുതല്‍ ആശുപത്രികളില്‍ ചികിത്സ തേടിയതോടെയാണ് സംഭവത്തില്‍ അധികൃതരുടെ ശ്രദ്ധ പതിഞ്ഞത്.
ശ്വാസസംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ചവരെ 14 പേര്‍ മരിച്ച വിവരം സിന്ധ് പ്രവിശ്യയിലെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
എന്നാല്‍, ഏത് വാതകമാണ് ഇവരുടെ ജീവനെടുത്തതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ദാരുണസംഭവത്തിന്റെ കാരണമെന്താണെന്നതില്‍ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും മെഡിക്കല്‍ വിദഗ്ധരുമായിച്ചേര്‍ന്ന് കാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും കറാച്ചി പോലീസ് മേധാവി ഗുലാം നബി മേമന്‍ പറഞ്ഞു.