ഓസ്ട്രിയയിലെ വിയന്നയിൽ ഉണ്ടായ ഭീകരക്രമണത്തിൽ അക്രമി ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. ഭീകരര്‍ക്കായി സുരക്ഷ സേന തിരച്ചില്‍ തുടരുകയാണ്. ആയുധങ്ങളുമായി എത്തിയ സംഘം ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആറ് വ്യത്യസ്ഥ സ്ഥലങ്ങളിലാണ് അക്രമണം നടന്നത്.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് സംഭവം. ലോകഡൗണിന് മുമ്പുള്ള ദിനമായതിനാല്‍ തെരുവുകളില്‍ എല്ലാം തന്നെ ജനങ്ങള്‍ നിറഞ്ഞിരുന്നു. ജൂത ദേവാലയത്തിന് സമീപമാണ് അക്രമണം നടന്നത്.