കാബൂളിൽ താലിബാൻ ഭീകരർ നടത്തിയ ചാവേർ ബോംബാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 24 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. അമേരിക്കൻ എൻജിഒ കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. താലിബാൻ പ്രതിനിധികളുമായി അമേരിക്ക സമാധാന ചർച്ച നടത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് ആക്രമണം. ആക്രമണം ഇസ്ലാമിക മൂല്യങ്ങളെ തകർക്കുന്ന മാപ്പർഹിക്കാത്ത തെറ്റാണെന്ന് അഫ്ഗാൻ പ്രസിഡന്‍റ് അഷ്റഫ് ഗനി പറഞ്ഞു.
കാബൂളിൽ ചാവേർ ബോംബാക്രമണം: അഞ്ച് പേർ കൊല്ലപ്പെട്ടു; പിന്നിൽ താലിബാൻ
RELATED ARTICLES