HomeNewsShortസുധീഷിനെ ചതിച്ചത് അളിയനും ഉറ്റ സുഹൃത്തും ? വെട്ടുന്നതിന് മുൻപ് മദ്യം നല്‍കി സ്‌നേഹം നടിച്ചു...

സുധീഷിനെ ചതിച്ചത് അളിയനും ഉറ്റ സുഹൃത്തും ? വെട്ടുന്നതിന് മുൻപ് മദ്യം നല്‍കി സ്‌നേഹം നടിച്ചു സുഹൃത്ത്; പോത്തൻകോട് കൊലപാതകത്തിൽ വൻ ട്വിസ്റ്റ്

പോത്തന്‍കോട് യുവാവിനെ വീട്ടിനുള്ളില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കൊല്ലപ്പെട്ട സുധീഷിന്റെ സുഹൃത്ത് ഷിബിനാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്ബതായി. ചെമ്ബകമംഗലം ലക്ഷംവീട് കോളനിയില്‍ സുധീഷ് (35) ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് കല്ലൂര്‍ പാണന്‍വിളയില്‍ സജീവിന്റെ വീടിനുള്ളില്‍ കൊല്ലപ്പെട്ടത്.ആറ്റിങ്ങല്‍ മങ്കാട്ടുമൂലയില്‍ ഈ മാസം ആറിന് നടന്ന സംഘര്‍ഷത്തിന് ശേഷമാണ് സുധീഷ് കല്ലൂരിലെ ബന്ധുവീട്ടില്‍ ഒളിവില്‍ താമസിച്ചിരുന്നത്. അക്രമികള്‍ സുധീഷിനെ തേടി എത്തുന്നതിന് തൊട്ടു മുമ്ബ് ഇരുവരുടേയും സുഹൃത്തായ ഷിബിന്‍ സുധീഷിന്റെ അടുത്തെത്തി മദ്യം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ സുധീഷിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശ്യാമിന് കൈമാറിയത്.

സുധീഷിന്റെ ഭാര്യാസഹോദരന്‍ ശ്യാംകുമാറും അറസ്റ്റിലായ ഷിബിനുമാണ് സുധീഷിന്റെ ഒളിയിടം അക്രമിസംഘത്തിന് കാട്ടിക്കൊടുത്തത്. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തിനിടെ സുധീഷ് ശ്യാമിനെ മര്‍ദ്ദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും തമ്മില്‍ ശത്രുതയിലായത്. ശ്യാമാണ് ഒട്ടകം രാജേഷിനെയും ഉണ്ണിയെയും വിളിച്ചറിയിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം. അക്രമിസംഘത്തില്‍പ്പെട്ടവര്‍ക്കെല്ലാം പല സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് സുധീഷിനോട് ശത്രുതയുണ്ടായിരുന്നത്. ഉണ്ണിയുടെ അമ്മയുടെ നേര്‍ക്ക് ബോംബെറിഞ്ഞ കേസില്‍ പ്രതിയാണ് കൊല്ലപ്പെട്ട സുധീഷ്. ഒട്ടകം രാജേഷാണ് അക്രമികളെ സംഘടിപ്പിച്ചതെന്നും പൊലീസ് പറയുന്നു. സുധീഷിനെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും നേരത്തെ നടന്ന ആക്രമണത്തിന് പ്രതികാരം ചെയ്യുക മാത്രമായിരുന്നു ലക്ഷ്യമെന്നും അറസ്റ്റിലായവര്‍ മൊഴി നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments