ഹൈസ്‌കൂൾ പരീക്ഷകൾ അവസാനിച്ചതിന് ശേഷം നടന്ന “പെൻസ് ഡൗൺ” പാർട്ടികൾ ആഘോഷിക്കാനെത്തിയ 21 കുട്ടികളെ ദക്ഷിണാഫ്രിക്കയിലെ ബാറിൽ മരിച്ച നിലയിൽ കണ്ടെത്തി. 13 വയസ്സ് മാത്രം പ്രായമുള്ള കുട്ടികളാണ് മരിച്ചവരിലേറെയും. മൃതദേഹത്തിൽ മുറിവുകളൊന്നുമില്ല. തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടാകാൻ സാധ്യതയില്ലെന്ന് അധികൃതർ പറഞ്ഞു. എട്ട് പെൺകുട്ടികളും 13 ആൺകുട്ടികളുമാണ് മരിച്ചതെന്ന് ഈസ്റ്റേൺ കേപ് പ്രവിശ്യാ സർക്കാർ അറിയിച്ചു. പതിനേഴുപേരെ ഭക്ഷണശാലയ്ക്കുള്ളിൽ വെച്ചുതന്നെ മരിച്ചു. ബാക്കിയുള്ളവർ ആശുപത്രിയിൽ മരിച്ചു. സാധാരണയായി ഷെബീൻസ് എന്നറിയപ്പെടുന്ന ടൗൺഷിപ്പ് ഭക്ഷണശാലകളിൽ 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് മദ്യപാനം അനുവദനീയമാണ്. എന്നാൽ പലപ്പോഴും 18 വയസ്സിന് താഴെയുള്ളവർക്കും മദ്യം നൽകാറുണ്ട്. ശൂന്യമായ മദ്യക്കുപ്പികളും വിഗ്ഗുകളും മറ്റും ഭക്ഷണശാലയ്ക്ക് സമീപം കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. മരണത്തിന് വിഷബാധയുമായി ബന്ധമുണ്ടോ എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ പറയാനാകൂ.
ദക്ഷിണാഫ്രിക്കയിലെ ബാറിൽ 21 കുട്ടികൾ മരിച്ച നിലയിൽ; മരിച്ചത് ഹൈസ്‌കൂൾ പരീക്ഷ അവസാനിച്ചത് ആഘോഷിക്കാൻ ഒത്തുകൂടിയ കുട്ടികൾ !
RELATED ARTICLES