ഏറെ വിവാദമായ സിസ്റ്റര്‍ അഭയക്കേസിൽ സിസ്റ്റർ മരിച്ചത് തലയ്‌ക്കേറ്റ മാരക ക്ഷതം കൊണ്ടാണെന്ന് ഫോറന്‍സിക് വിദഗ്ധന്‍ വി. കന്തസ്വാമി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലെ വിചാരണയിലാണ് കന്തസ്വാമി നിര്‍ണായക വിവരം വെളിപ്പെടുത്തിയത്. അഭയ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു എന്നായിരുന്നു പൊലീസ് ക്രൈംബ്രാഞ്ച് നിഗമനങ്ങള്‍. എന്നാല്‍ ആത്മഹത്യയുടെ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ലെന്നും കന്തസ്വാമി കോടതിയില്‍ പറഞ്ഞു.
1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്