കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രായം കൂട്ടുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനം നിലനില്‍ക്കുന്നുണ്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചാല്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയെ മറയാക്കി മറ്റു മേഖലകളിലും പെന്‍ഷന്‍ പ്രായം കൂട്ടാന്‍ നീക്കമെന്ന് കാണിച്ച് വി.ടി ബല്‍റാം ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഷയത്തില്‍ ചര്‍ച്ച അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പെൻഷൻ കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നുംഎന്തുവേണമെന്ന ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നുള്ളത് നിര്‍ദേശം മാത്രമാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ സഭയില്‍ പറഞ്ഞു. സുശീല്‍ ഖന്ന സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയം ചര്‍ച്ചയായത്. ചെറുപ്പക്കാര്‍ക്ക് ആശങ്കവേണ്ട. തൊഴില്‍ അവസരങ്ങളും തൊഴില്‍ സാധ്യതകളും കൂട്ടും. സര്‍ക്കാര്‍-പൊതുമേഖലകളില്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.