മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനുള്ള പ്രത്യേക സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. എസ്.പി.ജി (സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്) ആയിരുന്നു മന്‍മോഹന്‍ സിംഗിന്റെ സുരക്ഷ ഏറ്റെടുത്തിരുന്നത്. ഇനി സി.ആര്‍.പി.എഫ് (സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ്) സുരക്ഷ മാത്രമാണ് മുന്‍ പ്രധാനമന്ത്രിക്ക് ഉണ്ടാവുക. കാബിനറ്റ് സെക്രട്ടറിയേറ്റിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സുരക്ഷാ അവലോകനത്തിന് ശേഷമാണ് തീരുമാനം. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ക്കാണ് എസ്.പി.ജി സുരക്ഷ നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എം.പി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ക്ക് നിലവില്‍ രാജ്യത്ത് എസ്.പി.ജി.സുരക്ഷ നല്‍കുന്നുണ്ട്.
മന്‍മോഹന്‍ സിംഗിന്റെ പ്രത്യേക എസ്.പി.ജി സുരക്ഷ പിൻവലിച്ച് കേന്ദ്ര സർക്കാർ; ഇനി സാധാരണ സുരക്ഷാ മതിയെന്ന് തീരുമാനം
RELATED ARTICLES